തൃശ്ശൂർ: സംസ്ഥാന പോലീസിന് മാനസീക സമ്മർദ്ദവും പീഡനവുമോ?. ഒമ്പത് മാസത്തെ ഇടവേളയിൽ തൃശ്ശൂരിൽ മൂന്നാമത്തെ എസ്ഐ.യും ആത്മഹത്യ ചെയ്തതോടെ സേനയിൽ നാലുവർഷത്തിനിടെ ജീവനൊടുക്കിയവരുടെ എണ്ണം 52 ആയി.
തൃശൂര്‍ വടക്കാഞ്ചേരിയില്‍ പാലക്കാട് ടൗണ്‍ സ്റ്റേഷനിലെ എസ്. ഐ. രതീഷ് (മുനിദാസ്) (50) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കാഞ്ചേരിയിലെ പോലീസ് ക്വാര്‍ട്ടേഴ്സിലാണ് സംഭവം നടന്നത്. വടക്കാഞ്ചേരി പാലിയത്ത് പറമ്പില്‍ വിജയന്റെ മകനാണ്. അപകടത്തെ തുടര്‍ന്ന് 6 മാസത്തോളമായി ലീവില്‍ പോലിസ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്നു.
തൃശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ ആര്. ആദിത്യ ഐ പി എസ്, കുന്നംകുളം എ.സി. പി. ടി.എസ് സിനോജ് വടക്കാഞ്ചേരി എസ്.എച്ച്. ഒ. കെ.മാധവന്‍കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
ഇടതുസർക്കാർ അധികാരത്തിലേറിയതിനുശേഷം പോലീസ് സേനയിലെ 50 പേർ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രിയാണ് നവംബർ 14-ന് നിയമസഭയെ അറിയിച്ചത്. അത് അറിയിച്ചപ്പോഴുണ്ടായ അവസാനത്തെ ആത്മഹത്യ പോലീസ് അക്കാദമിയിലായിരുന്നു. നവംബർ ആറിന് തൃശ്ശൂർ അയ്യന്തോൾ മാടത്തേരിയിലെ അനിൽകുമാറാണ് ആത്മഹത്യ ചെയ്തത്. പോലീസ് അക്കാദമിയിൽ എസ്.െഎ. ആയിരുന്നു.
Disclaimer:(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)