റിഗ: മലയാളികളെയും ഓണത്തെയും മറക്കാതെ ഇലിസ് സര്‍ക്കോണ എന്ന ലാത്വിയന്‍ സ്വദേശിനി ലോകമെങ്ങുമുളള മലയാളികള്‍ക്ക് പൂക്കളമൊരുക്കി സ്വദേശത്ത് നിന്നും ഓണാശംസ നേർന്നു.
മലയാളികള്‍ അങ്ങനെ മറക്കാനിടയില്ല ഇലിസിനെ. കേരളത്തിലെത്തി കാണാതായി ഒടുവില്‍ കോവളത്ത് കണ്ടല്‍കാട്ടില്‍ തിരിച്ചറിയാത്ത നിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ സ്വദേശിനി യുവതിയുടെ സഹോദരിയാണ് ഇലിസ്. കാണാതായ സഹോദരിയെ കണ്ടെത്താന്‍ വിവിധ തലത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും മാദ്ധ്യമ പ്രവര്‍ത്തകരോടും നിരന്തരം ബന്ധപ്പെട്ടിരുന്നു ഇലിസ് അന്ന്.ഇലിസിന്റെ ശ്രമം അന്ന് വലിയ വാര്‍ത്താ പ്രാധാന്യവും നേടി.
ഒടുവില്‍ കണ്ടല്‍കാടുകളില്‍ നിന്ന് തന്റെ സഹോദരിയുടെ ദേഹം കണ്ടെത്തിയപ്പോള്‍ അത് തിരിച്ചറിഞ്ഞ് ഇവിടെ സംസ്‌കാരം നടത്തിയ ശേഷമാണ് ഇലിസ് മടങ്ങിപ്പോയത്. സഹോദരിയുടെ ജീവിതം ഇവിടെ അവസാനിച്ചെങ്കിലും ഇലിസ് കേരളത്തെ വെറുത്തില്ല, പകരം സ്‌നേഹത്തോടെയാണ് സമീപിച്ചത്. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് സ്വന്തം വീട്ടിലൊരുക്കിയ അത്തപ്പൂക്കളവും, ഓണാശംസയും. മുന്‍പ്
2018ലെ പ്രളയസമയത്തും കേരളത്തോട് അനുഭാവ പൂര്‍വമായ പെരുമാറ്റം പ്രകടിപ്പിച്ചു ഇലിസ്. ദുരനുഭവം ഉണ്ടായ നാടിനോടുപോലും സ്നേഹത്തോടെ പെരുമാറുന്ന ഇലിസ് ഈ ഓണക്കാലത്ത് മലയാളികൾക്ക് മറക്കാനാവാത്ത മാത്യകയാവുകയാണ്.