കോട്ടയം: ജില്ലയില്‍ ഇന്ന് 16 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉൾപ്പെടുന്നു. ആരോഗ്യപ്രവർത്തകർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് എത്തിയ ആറു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ഏഴു പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ആറു പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലയില്‍നിന്നുള്ള 228 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 455 പേര്‍ക്ക് രോഗം ബാധിച്ചു. 227 പേര്‍ രോഗമുക്തരായി.
അതേസമയം ചങ്ങനാശേരി മത്സ്യ മാർക്കറ്റിലെ തൊഴിലാളിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ചങ്ങനാശേരി മത്സ്യ മാർക്കറ്റ് അടച്ചു. മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ വെട്ടിത്തുരുത്ത് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല.
സമ്പർക്ക പട്ടിക വ്യാപകമായി ഉയരാനാണ് സാധ്യത. നിലവിൽ മത്സ്യ മാർക്കറ്റ് മാത്രമാണ് അടയ്ക്കുന്നത്. മറ്റു വ്യാപാര സ്ഥാപനങ്ങൾ പൂർണതോതിൽ തന്നെ പ്രവർത്തിക്കും.
ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ
കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സിംഗ് അസിസ്റ്റന്‍റായ കടുത്തുരുത്തി സ്വദേശിനി(51)ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഇതേ സ്ഥാപനത്തിലെ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റായ വൈക്കം സ്വദേശിനി(41). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കോതനല്ലൂരിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഇതേ സ്ഥാപനത്തിലെ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ വെട്ടിത്തുരുത്ത് സ്വദേശി(46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
ദുബായില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കൂത്രപ്പള്ളി സ്വദേശി(31). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
സൗദി അറേബ്യയില്‍നിന്ന് ജൂലൈ ഏഴിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പായിപ്പാട് നാലുകോടി സ്വദേശി(43). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
മസ്കറ്റില്‍നിന്നും ജൂലൈ നാലിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന അമര സ്വദേശി(45). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
മസ്ക്കറ്റില്‍നിന്ന് ജൂലൈ നാലിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കുഴിമറ്റം സ്വദേശി(47). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
സൗദി അറേബ്യയില്‍നിന്ന് ജൂലൈ അഞ്ചിന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ചാന്നാനിക്കാട് സ്വദേശി(62). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
സൗദി അറേബ്യയില്‍നിന്നും ജൂലൈ അഞ്ചിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പായിപ്പാട് നാലു കോടി സ്വദേശി(57). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
മുംബൈയില്‍നിന്നും ജൂണ്‍ 29ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി(33). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
ബാംഗ്ലൂരില്‍നിന്നും ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തോട്ടയ്ക്കാട് സ്വദേശിനി(20). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
ഡല്‍ഹിയില്‍നിന്നും ജൂലൈ ഏഴിന് എത്തി തെങ്ങണയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പൊങ്ങന്താനം സ്വദേശി(33). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
ഹൈദരാബാദില്‍നിന്നും ജൂലൈ നാലിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി(23). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
മാര്‍ത്താണ്ഡത്തുനിന്ന് ജൂലൈ അഞ്ചിന് എത്തി കറുകച്ചാലിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി പറാല്‍ സ്വദേശിനി(20). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
ബാംഗ്ലൂരില്‍ നിന്നും ജൂലൈ 13ന് എത്തി പാത്താമുട്ടത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മൂലവട്ടം സ്വദേശിനി(24). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
ബാംഗ്ലൂരില്‍നിന്നും ജൂലൈ മൂന്നിന് എത്തി തലയോലപ്പറമ്പിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശി(23). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.