ശ്രീനഗർ: കശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടി നിര്‍ത്തല്‍ ലംഘനം. ജമ്മുകശ്മീരിലെ രാജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്കു സമീപം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യൻ ജവാന് വീരമൃത്യു. നൗഷെറെ സെക്ടറിലെ നിയന്ത്രണ രേഖയില്‍ ഇന്ന് പാക്ക് സൈന്യം വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയുമായിരുന്നു. ഒരു സൈനികനു പരിക്കേറ്റു. ഇദ്ദേഹത്തെ ആുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മേഖലയില്‍ ഒരു പ്രകോപനവും കൂടാതെയായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. എന്നാല്‍ ആക്രമണത്തില്‍ ഇന്ത്യ സേന ശക്തമായി തിരിച്ചടിച്ചെന്ന് അതികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം തുടരുകയാണ്. മുന്‍ ദിവസങ്ങളിലും പല മേഖലകളിലായി പാക്കിസ്ഥാന്‍ കരാര്‍ ലംഘിച്ചു ആക്രമണം നടത്തിയിരുന്നു. പൂഞ്ച് ജില്ലയിലെ ബാലാക്കോട്ട് മേഖലയില്‍ നടന്ന ആക്രമണത്തില്‍ ഒരു ഗ്രാമീണന്‍ കൊല്ലപ്പെടുകയും ഓരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കുപ്വാര ജില്ലയിലെ തംഗ്ധര്‍ സെക്ടറിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. ജനവാസ മേഖലയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ക്കു പരിക്കേറ്റിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ശക്തമായ സുരക്ഷ ക്രമീകരണങ്ങള്‍ അതിര്‍ത്തിയില്‍ ഒരുക്കി. പാക്ക് പ്രകോപനം ഇത്തരത്തില്‍ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് സൈന്യം. ഇതേ തുടര്‍ന്ന് അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കി.