Home State കൊറോണക്കിടയിലും മദ്യക്കച്ചടം കൊഴുപ്പിച്ച് പണമുണ്ടാക്കാൻ സർക്കാർ കച്ചമുറുക്കി

കൊറോണക്കിടയിലും മദ്യക്കച്ചടം കൊഴുപ്പിച്ച് പണമുണ്ടാക്കാൻ സർക്കാർ കച്ചമുറുക്കി

0

തിരുവനന്തപുരം: കൊറോണക്കിടയിലും മദ്യക്കച്ചടം കൊഴുപ്പിച്ച് പണമുണ്ടാക്കാൻ സർക്കാർ കച്ചമുറുക്കി. സംസ്ഥാനത്ത് 877 ഇടങ്ങളില്‍ മദ്യവിതരണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ബെവ്‌കോയുടെ 301 ഔട്ട്ലെറ്റുകളിലും 576 ബാറുകളിലും 291 ബിയര്‍ വൈന്‍ പാര്‍ലറുകളിലും മദ്യവിതരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.

നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് വില്‍പ്പന. മദ്യം ബുക്ക് ചെയ്തവര്‍ മാത്രമെ മദ്യം വാങ്ങാന്‍ എത്താന്‍ പാടുള്ളു. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബെവ് ക്യൂ അപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാക്കിയതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വീടുകളില്‍ ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ബവ്‌റിജസ് ഔട്‌ലറ്റിലൂടെയായിരിക്കും മദ്യ വിതരണം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. ലോക്ഡൗണിൻ്റെ ഭാഗമായി മദ്യക്കടകളും ബാര്‍ ഹോട്ടലുകളും അടച്ചിടാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതു ഫലപ്രദമായി നടപ്പാക്കി.

പിന്നീട് ലോക്ഡൗണ്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കള്ളുഷാപ്പുകള്‍ മേയ് 13ന് തുറക്കാന്‍ തീരുമാനിച്ചു. ഇതിനു മുമ്പ് തന്നെ തുറക്കാൻ അനുവാദം നല്‍കി. 2500ലധികം കള്ളുഷാപ്പുകള്‍ തുറന്നു. ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്‌ലറ്റിന്റെ തിരക്കു നിയന്ത്രിക്കാന്‍ നടപടികളാലോചിച്ചു. പല സ്ഥലങ്ങളിലും തിരക്കു നിയന്ത്രിക്കാനായി. എന്നാല്‍ പലയിടത്തും തിരക്ക് നിയന്ത്രിക്കാനായില്ല. മദ്യഷാപ്പുകള്‍ തുറക്കുമ്പോള്‍ ഉള്ള തിരക്ക് കുറയ്ക്കാന്‍ മൊബൈല്‍ ആപ് വഴി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ആപ് നിര്‍മിക്കുന്നതിന് 29 പ്രൊപ്പോസലുകളാണ് വന്നത്. ഇതില്‍നിന്നും അഞ്ചുപേരെ തിരഞ്ഞെടുത്തു. ഇവരില്‍ ഫെയര്‍കോഡ് ടെക്‌നോളജിയാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്. 2, 84,203 ആണ് അവര്‍ കോട്ട് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here