Home Local News ഓട്ടോഡ്രൈവർ തീകൊളുത്തിയത് ; ശത്രുക്കളെ വകവരുത്താനുള്ള നീക്കത്തിന് ശേഷം

ഓട്ടോഡ്രൈവർ തീകൊളുത്തിയത് ; ശത്രുക്കളെ വകവരുത്താനുള്ള നീക്കത്തിന് ശേഷം

0

കൊച്ചി: രണ്ടു പേരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയശേഷം ആത്മഹത്യ ചെയ്ത ഓട്ടോഡ്രൈവര്‍ മൂന്ന് മാസമായി ലൂര്‍ദ്ദ് ആശുപത്രിയില്‍ മാനസിക രോഗ ചികിത്സയിലായിരുന്നുവെന്ന് പോലീസിൻ്റെ പ്രാഥമീക നിഗമനം. ശത്രുതയുള്ള എല്ലാവരെയും വകവരുത്തിയ ശേഷം ആത്മഹത്യ ചെയ്യാനുള്ള ഇയാളുടെ പദ്ധതിയാണ് പാളിയതെന്ന് പോലീസ് കരുതുന്നു.

ഇന്ന് വൈകിട്ട് 6.45 ന് നഗരമധ്യത്തിലുള്ള വടുതലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പച്ചാളം പാത്തുവീട്ടില്‍ താമസിക്കുന്ന ഫിലിപ്പ് ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് ഷണ്‍മുഖപുരത്തെത്തിയ ഫിലിപ്പ് തന്റെ അയല്‍വാസി കൂടിയായ പങ്കജാക്ഷന്റെ തട്ടുകടയ്ക്ക് സമീപമെത്തി നാടന്‍ പെട്രോള്‍ ബോബ് എറിയുകയായിരുന്നു. തട്ടുകടയിലെ ഗ്യാസ് സ്റ്റൗവിന് കൂടി തീ പടര്‍ന്നതോടെ തീ ആളിക്കത്തി. ഇതോടെ തട്ടുക്കടയില്‍ സാധനം വാങ്ങാനെത്തിയ ലൂര്‍ദ്ദ് ആശുപത്രിയിലെ ജീവനക്കാരനായ റെജിന്‍ദാസിന്റെ ദേഹത്തും തീ പടര്‍ന്നു.

ഇവിടെ നിന്ന് ഷണ്‍മുഖപുരത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെത്തിയ ഫിലിപ്പ് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും, ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇവിടെ നിന്ന് വടുതല കര്‍ഷക റോഡിലെത്തി ഓട്ടോറിക്ഷയിലും ദേഹത്തും പെട്രോള്‍ ഒഴിച്ച ശേഷം തീയിടുകയായിരുന്നു.

മരിച്ചതായി കണ്ടെത്തിയ ഫിലിപ്പിനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് എറണാകുളം നോര്‍ത്ത് എസ്.ഐ വി.ബി. അനസ് പറഞ്ഞു.

ശരീരത്തില്‍ 75 ശതമാനത്തോളം പൊള്ളലേറ്റ എഴുപുന്ന കോതേക്കാട്ട് വീട്ടില്‍ റെജിന്‍ദാസ്(34) ലൂര്‍ദ്ദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പൊള്ളലേറ്റ പാറക്കല്‍ വീട്ടില്‍ പങ്കജാക്ഷനെ(65) വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here