
തിരുവനന്തപുരം: വിലക്ക് ലംഘിച്ച് വിദേശയാത്രയ്ക്ക് ശ്രമിച്ച സിഎസ്‌ഐ സഭ ബിഷപ്പ് ധര്‍മരാജ് റസാലത്തെ വിമാനത്താവളത്തില്‍ തടഞ്ഞു. പുലര്‍ച്ചെ മൂന്നുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിഷപ്പിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഒരുകാരണവശാലും യാത്ര ചെയ്യരുതെന്നും, വിലക്ക് ലംഘിച്ചാല്‍ നിയമനടപടിയുണ്ടാകുമെന്നും ഇഡി ബിഷപ്പിനെ അറിയിച്ചു.
കള്ളപ്പണം വെളുപ്പിച്ചെന്നും സിഎസ്‌ഐ സഭയുടെ ഉടമസ്ഥതതയിലുള്ള കാരക്കോണം മെഡിക്കൽ കോളജിൽ തലവരിപ്പണം വാങ്ങിച്ചെന്നുമുള്ള പരാതികളികളിൽ നാലു കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെൻറ് റെയ്ഡ് നടത്തിയിരുന്നു. സഭയുടെ ദക്ഷിണ കേരള ഇടവകയായ തിരുവനന്തപുരത്തെ എല്‍എംഎസിലും റെയ്ഡ് നടന്നിരുന്നു. ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ ഓഫീസിലായിരുന്നു പ്രധാന പരിശോധന.
റെയ്ഡിനെ തുടര്‍ന്ന് ബിഷപിന് യാത്രാവിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ഇതോടൊപ്പം അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് നമ്പര്‍ എമിഗ്രേഷന്‍ വിഭാഗത്തിന് നല്‍കുകയും ചെയ്തിരുന്നു. വിലക്ക് ലംഘിച്ച് ബ്രിട്ടനിലേക്ക് പോകാനാണ് ബിഷപ്പ് പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയത്. ദുബായിലേക്കും അവിടെ നിന്നും യു കെയിലേക്കും പോകാനുമായിരുന്നു ബിഷപ്പ് വിമാനത്താവളത്തിലെത്തിയത്.
തിരുവനന്തപുരത്തുണ്ടായിരുന്ന ഇഡി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി യാത്ര സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ചു.ബിഷപ്പിനോട് നാളെ കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഇഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ഇ മെയില്‍ മുഖേന നോട്ടീസും നല്‍കി. അതേസമയം, സഭാ സെക്രട്ടറി പ്രവീണ്‍ ഇപ്പോഴും ഒളിവിലാണ്.