Home Featured കേരളത്തിൽ കൊറോണബാധ ഈ മാസാന്ത്യത്തോടെ ഉച്ചസ്‌ഥായിയില്‍ എത്തുമെന്ന് വിദഗ്‌ധര്‍

കേരളത്തിൽ കൊറോണബാധ ഈ മാസാന്ത്യത്തോടെ ഉച്ചസ്‌ഥായിയില്‍ എത്തുമെന്ന് വിദഗ്‌ധര്‍

0
കേരളത്തിൽ കൊറോണബാധ ഈ മാസാന്ത്യത്തോടെ ഉച്ചസ്‌ഥായിയില്‍ എത്തുമെന്ന് വിദഗ്‌ധര്‍

കൊച്ചി : കൊറോണ രോഗബാധ ഈ മാസാന്ത്യത്തോടെ ഉച്ചസ്‌ഥായിയില്‍ എത്തുമെന്നും പിന്നീട്‌ കുറയുമെന്നും വിദഗ്‌ധര്‍. നിലവില്‍ പ്രതിദിന രോഗിബാധിതരുടെ എണ്ണം ശരാശരി 2000 മാണ്‌. ജൂണ്‍ അവസാനത്തോടെ പ്രതിദിന രോഗികളുടെ സംഖ്യ 6000 മുതല്‍ 7000 വരെ എത്തിയശേഷം പിന്നീട്‌ കുറയും. ജൂണ്‍ മധ്യേ കൊറോണ വ്യാപനത്തിന്റെ തോത്‌ വര്‍ധിക്കുകയും പീക്ക്‌ എത്തുകയും ചെയ്യുമെന്നാണു മുമ്പ്‌ വിദഗ്‌ധര്‍ സൂചിപ്പിച്ചിരുന്നത്‌. എന്നാല്‍, വലിയതോതിലുള്ള വര്‍ധന തടഞ്ഞത്‌ മഴക്കുറവാണ്‌.

ജൂണില്‍ കാലവര്‍ഷം ശക്‌തിപ്രാപിക്കുന്നതിനൊപ്പം കൊറോണ വ്യാപനം വര്‍ധിച്ച്‌ പീക്ക്‌ (അതായത്‌ പ്രതിദിനം 6000 ത്തോളം രോഗികള്‍) എത്തുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയര്‍ന്നു നില്‍ക്കുന്നതും കൊറോണയുടെ വലിയതോതിലുള്ള വ്യാപനത്തെ തടഞ്ഞുനിര്‍ത്തിയെന്ന്‌ കൊറോണ രോഗ വിദഗ്‌ധന്‍ ഡോ. അരുണ്‍ മാധവന്‍ ചൂണ്ടിക്കാട്ടി. ഇനി വീണ്ടും മഴയും തണുപ്പും ഉണ്ടാകുമ്പോള്‍ കൊറോണ വ്യാപനം നേരിയ തോതില്‍ വര്‍ധിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസാന്ത്യത്തോടെ ഇപ്പോഴുള്ള വ്യാപനത്തിന്റെ പീക്ക്‌ എത്തിച്ചേരും. തുടര്‍ന്ന്‌ കുറഞ്ഞുവരുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ കേരകൊറോണ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി 13 ആണ്‌ (100 ല്‍ 13 പേര്‍ക്ക്‌ കൊറോണ). രോഗികള്‍ സ്വയം ടെസ്‌റ്റ്‌ ചെയ്യുകയാണിപ്പോള്‍. അതുകൊണ്ട്‌ യഥാര്‍ഥ കണക്ക്‌ പുറത്തുവരുന്നില്ല. മഹരാഷ്‌ട്രയിലും കേരളത്തിലുമാണ്‌ ഇത്തരം പരിശോധനകള്‍ നടക്കുന്നത്‌. അതുകൊണ്ടാണ്‌ ഈ രണ്ടു സംസ്‌ഥാനങ്ങളിലും പോസിറ്റീവ്‌ കേസുകള്‍ കൂടുതലായിരിക്കുന്നത്‌.

നിലവില്‍ വ്യാപിക്കുന്നത്‌ കൊറോണയുടെ നാലാം തരംഗമായി കരുതുന്നില്ല. രോഗികളിലാര്‍ക്കും തന്നെ ആശുപത്രി ചികിത്സവേണ്ടിവരാത്തതുകൊണ്ട്‌ രോഗപ്പകര്‍ച്ച ഭീഷണിയാകുന്നുമില്ല. ഇപ്പോഴും സജീവമായി രോഗം പടര്‍ത്തുന്നത്‌ കൊറോണയുടെ ഒമിക്രോണ്‍ വകഭേദമാണ്‌. ബിഎ 4, ബിഎ 5, ബിഎ 2.1.2 എന്നീ വകഭേദങ്ങളുണ്ടെങ്കിലും കേരളത്തില്‍ കണ്ടെത്തിയിട്ടില്ല. മഴക്കാലത്ത്‌ കൊറോണ പോലെ ഇതര പകര്‍ച്ചപ്പനികളും വര്‍ധിച്ചുവരുന്നുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here