Home State സില്‍വര്‍ലൈന്‍ സംവാദത്തില്‍ നിന്നും ഒഴിവാക്കിയത് അറിയിക്കാഞ്ഞത് മര്യാദകേട്: ജോസഫ് സി മാത്യു

സില്‍വര്‍ലൈന്‍ സംവാദത്തില്‍ നിന്നും ഒഴിവാക്കിയത് അറിയിക്കാഞ്ഞത് മര്യാദകേട്: ജോസഫ് സി മാത്യു

0
സില്‍വര്‍ലൈന്‍ സംവാദത്തില്‍ നിന്നും ഒഴിവാക്കിയത് അറിയിക്കാഞ്ഞത് മര്യാദകേട്: ജോസഫ് സി മാത്യു

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സംവാദത്തില്‍ നിന്നും ഒഴിവാക്കിയ കാര്യം തന്നെ അറിയിക്കാഞ്ഞത് മര്യാദകേടാണെന്ന് ജോസഫ് സി. മാത്യു. സംവാദത്തിലേക്ക് തന്നെ ക്ഷണിച്ചത് ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നാണ്. പങ്കെടുക്കാമെന്ന് താൻ അറിയിച്ചതുമാണ്. സമയം അനുവദിച്ചുള്ള ഷെഡ്യൂളും കൈമാറിയിരുന്നുവെന്നും ജോസഫ് സി. മാത്യു പറഞ്ഞു.

തന്നെ സംവാദ പാനലില്‍ നിന്നും ഒഴിവാക്കിയെങ്കില്‍ അറിയിക്കേണ്ടത് സാമാന്യ മര്യാദയാണ്. രാഷ്ട്രീയ കാരണങ്ങളാണ് തന്നെ ഒഴിവാക്കിയതിന് പിന്നിൽ. രാഷ്ട്രീയ ചോദ്യങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നു. അതിനാലാണ് തന്നെ ഒഴിവാക്കിയത്.

സര്‍ക്കാരിന്‍റെ നീക്കം തീര്‍ത്തും അപ്രതീക്ഷിതമല്ല. ഇത്തരമൊരു നീക്കം ഉണ്ടായേക്കുമെന്ന് സഹപാനലിസ്റ്റുകളോട് സൂചിപ്പിച്ചിരുന്നു. മാധ്യമങ്ങളില്‍ ചര്‍ച്ചയായശേഷവും ഒന്നും വിളിക്കാനോ പാനലില്‍ നിന്നും മാറ്റിയെന്ന് അറിയിക്കാനോ ഉള്ള ഔചിത്യം പോലും കാണിച്ചില്ല.

കാരണം പറഞ്ഞില്ലെങ്കില്‍പ്പോലും വിവരം അറിയിക്കാമായിരുന്നു. പ്രോഗ്രാം സ്റ്റഡി ഉള്‍പ്പെടെ അധികൃതര്‍ തനിക്ക് അയച്ചു തന്നിരുന്നു. കെ റെയിലിനെ സംബന്ധിച്ച് മര്യാദയ്ക്ക് ഒരു പ്രോഗ്രാം നടത്താന്‍ കഴിവില്ലാത്തവര്‍ എങ്ങനെയാണ് റെയില്‍ ഓടിക്കുക എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ചര്‍ച്ച നടക്കട്ടെ. ചര്‍ച്ച ജനാധിപത്യപരമായി നടക്കുമെന്ന് നമുക്ക് ആഗ്രഹിക്കാമെന്നും ജോസഫ് സി. മാത്യു വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here