Home Featured ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ രാഷ്ട്രപതിയായത് സൗഭാഗ്യമെന്ന് ദ്രൗപദി മുർമു

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ രാഷ്ട്രപതിയായത് സൗഭാഗ്യമെന്ന് ദ്രൗപദി മുർമു

0
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ രാഷ്ട്രപതിയായത് സൗഭാഗ്യമെന്ന് ദ്രൗപദി മുർമു

ന്യൂഡെൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ രാഷ്ട്രപതിയായത് സൗഭാഗ്യമെന്ന് ദ്രൗപദി മുർമു. രാഷ്‌ട്രപതിയായി ചുമതലയേറ്റശേഷം ഇന്ത്യയുടെ മഹത്വം വിളിച്ചോതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. കോടിക്കണക്കിന് പേർക്ക് ആശ്വാസവും പ്രതീക്ഷയുമായി രാഷ്‌ട്രപതി സ്ഥാനത്തേക്ക് തനിക്കെത്താൻ കഴിഞ്ഞത് ഭാരതമെന്ന ഈ മഹാരാജ്യത്തിന്റെ സവിശേഷതയാണെന്നും പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ദ്രൗപദി മുർമു പറഞ്ഞു.

എനിക്ക് പ്രാഥമിക വിദ്യാഭ്യാസം എന്നത് ഒരു സ്വപ്നമായിരുന്നു. നിങ്ങളുടെ ഭാവിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രാജ്യത്തിന്റെ ഭാവിയുടെ അടിത്തറ പാകുക എന്നാണ് യുവാക്കളോട് പറയാനുള്ളത്. രാഷ്ട്രപതി എന്ന നിലയിൽ നിങ്ങൾക്ക് എന്റെ പൂർണ്ണ പിന്തുണയുണ്ട്.– രാഷ്ട്രപതി പറഞ്ഞു.

“ഇന്ത്യ എല്ലാ മേഖലകളിലും വികസനത്തിന്റെ പുതിയ അധ്യായങ്ങൾ കൂട്ടിച്ചേർക്കുകയാണ്. കൊറോണ മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടം അതിന്റെ ആഗോള സ്വാധീനം വർധിപ്പിച്ചു. തൻറെ സ്ഥാനാരോഹണം ജനാധിപത്യത്തിന്റെ ശക്തിയാണ്. അത് ഉയർത്തിപ്പിടിക്കും. അടിസ്ഥാന വർഗത്തിൻറെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കും. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നം പൂർത്തിയാക്കാൻ പ്രയത്നിക്കും” രാഷ്ട്രപതിയായശേഷമുള്ള പ്രഥമ പ്രസംഗത്തിൽ ദ്രൗപതി മുർമു പറഞ്ഞു.

തിങ്കളാഴ്ച രാവിലെ 10.15ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിലാണ് ദ്രൗപദി മുർമു ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി അധികാരമേറ്റത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here