Home Featured പി സി ജോർജിന് പിന്തുണയുമായി ബിജെപി

പി സി ജോർജിന് പിന്തുണയുമായി ബിജെപി

0
പി സി ജോർജിന് പിന്തുണയുമായി ബിജെപി

കൊച്ചി: പോലീസ് സ്റ്റേഷനിൽ ഹാജരാകാനെത്തിയ പി സി ജോർജിന് പിന്തുണയുമായി ബിജെപി. പിസി ജോർജിന് പിന്തുണ നൽകുന്നത് നട്ടെല്ലുള്ള ഒരു നേതാവായതുകൊണ്ടാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യം ഇപ്പോൾ പറഞ്ഞില്ലെങ്കിൽ താനുൾപ്പെടെയുള്ളവരുടെ വീട്ടിൽ അവിലും മലരും വാങ്ങിവെക്കേണ്ടി വരുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങിയാൽ തിരിച്ചെത്തുമെന്ന ഉറപ്പ് കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകർക്ക് ഇല്ലാതായെന്നും അവർ കൂട്ടിച്ചേർത്തു.

പിസി ജോർജിന് ഒരുനിയമവും മറ്റുള്ളവർക്ക് വേറെ ഒരുനിയമവും എന്നുളളതാണ് ഈനാട്ടിൽ നടക്കുന്നത്. പിണറായി ഇരിക്കുന്നത് രാജാധികാരപദവിയിലല്ല, മുഖ്യമന്ത്രിയാണെന്നാണ് തങ്ങളുടെ ധാരണ. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തങ്ങളിൽ ചിലരെയൊക്കെ ഒതുക്കിക്കളയാമെന്ന ധാരണയിൽ വ്യവഹരിക്കുമ്പോൾ ഞങ്ങൾ പൊതുസമൂഹത്തോട് മറുപടി പറയുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

പിസി ജോർജ് ക്രിമിനലല്ല, രാജ്യദ്രോഹിയല്ല. കേരളത്തിലെ അന്യായത്തിനെതിരെ പ്രതികരിച്ചതിനാണ് പൊലീസ് പിസി ജോർജിനെ ഇത്തരത്തിൽ കാടിളക്കിയിട്ട് പിടിക്കാൻ നടക്കുന്നത്. പിസി ജോർജ് തന്റെടത്തോടെ വരുമ്പോൾ ഞങ്ങളൊക്കെ ഇവിടെ വേണ്ടേ? കുറെക്കാലമായി ഞങ്ങളൊക്കെ കേരളത്തിലെ പൊതുപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നവരല്ലേയെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. പി സി ജോർജ് പാലാരിവട്ടത്തെ Iസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ജാമ്യവ്യവസ്ഥകൾ പി സി ജോർജ് ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചതോടെയാണ് വിധി.

നിയമത്തെ അനുസരിക്കുന്നുവെന്നും അറസ്റ്റിന് തയ്യാറെന്നും ഷോൺ ജോർജ് പറഞ്ഞു. പിസി ജോർജിനെതിരെ പ്രതിഷേധവുമായി പിഡിപി പ്രവർത്തകരും സ്റ്റേഷനിലെത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഹൈക്കോടതി നൽകിയ ഇടക്കാല ജാമ്യത്തിൻറെ ബലത്തിലാണ് പി സി ജോർജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നത്. കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

പി സി ജോർജിൻറെ മൊഴിയെടുത്തശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാനാണ് പൊലീസ് നീക്കം. ഇതിനിടെ പിസി ജോർജിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നൽകിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി. ഈ ക്ഷേത്ര അധികൃതർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി സി ജോർജ് വിവാദ പരാർമശങ്ങൾ നടത്തിയത്. കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here