
തിരുവനന്തപുരം:
ഭാഷാപണ്ഡിതനും മലയാള സാഹിത്യ ഗവേഷകനുമായ ഡോ. തിക്കുറിശ്ശി ഗംഗാധരൻ(86) അന്തരിച്ചു. സംസ്‌കാരം ഇന്ന് പകൽ 11ന് ബാലരാമപുരം വെടിവച്ചാംകോവിൽ ഭഗവതിനടയിലെ വീട്ടുവളപ്പിൽ. തെക്കൻ പാട്ടുകളെക്കുറിച്ചും കേരളവർമ വലിയകോയിത്തമ്പുരാനെക്കുറിച്ചും നിരവധി ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. മലയാളം ലെക്‌സിക്കൻ നിഘണ്ടു നിർമാണത്തിലടക്കം സംഭാവനകൾ നൽകി.
ഇരുപതിലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർവീസിൽനിന്ന് വിരമിച്ചശേഷവും ഗവേഷണ, സാഹിത്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ: പരേതയായ പത്മാവതിയമ്മ. മക്കൾ: പ്രേമചന്ദ്രൻ (സിപിഎം ഭഗവതിനട ബ്രാഞ്ച് സെക്രട്ടറി), ഷീല (റിട്ട. അധ്യാപിക, ആര്യ സെൻട്രൽ സ്കൂൾ), ലേഖ( റിട്ട. അധ്യാപിക, ചിന്മയ സ്കൂൾ, നരുവാമൂട്). മരുമക്കൾ: ആശാലത (എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം), ഗോപകുമാർ (റിട്ട. ജീവനക്കാരൻ, കാർഷിക കോളേജ്, വെള്ളായണി), പരേതനായ പ്രസാദ്.