
കൊച്ചി: കെവി തോമസ് പറയുന്ന കാര്യങ്ങൾക്ക് മറുപടി പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എല്ലാ ദിവസവും രാവിലെ വന്ന് ഓരോന്ന് പറയുന്നവരോട് മറുപടി നൽകുന്നില്ല. ഉമാ തോമസ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇടതുപക്ഷം വികസനത്തെ എതിർത്തവരാണ്. പ്രളയഫണ്ടിൽ ഉൾപ്പടെ കൈയിട്ടുവാരി. മഹാപ്രളയം കണ്ട ജില്ലയാണ് എറണാകുളം. ആയിരക്കണക്കിന് ആളുകളെ പ്രളയം ബാധിച്ചു. അവർക്ക് കൊടുക്കേണ്ട പണം സിപിഎം നേതാക്കൾ കൊള്ളയടിച്ചു.നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വന്നപ്പോൾ തങ്ങളുടെ നെഞ്ചത്ത് കൂടിയെ വരുകയുള്ളുവെന്ന് പറഞ്ഞവരാണ് അവർ. ഗോശ്രീ പാലത്തെ എതിർത്തു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഭൂമിക്കടിയിലുള്ള ബോംബ് ആണെന്ന് പറഞ്ഞുവെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.ഇത് കെ റെയിൽ അല്ല, കമ്മീഷൻ റെയിലാണ്. തെരഞ്ഞെടുപ്പ് കാലത്ത് കെ റെയിൽ ചർച്ച ചെയ്യും. കെഎസ്ആർടിസിയെ രക്ഷിക്കാൻ പണമില്ല. വാഹനങ്ങളെല്ലാം കട്ടപ്പുറത്താണ് ഇരിക്കുന്നത്. അപ്പോഴാണ് കെറെയിലുമായി വരുന്നതെന്നും സതീശൻ പരിഹസിച്ചു.