
കീവ്: യുക്രെയിനിൽ
റഷ്യൻ യുദ്ധം അനന്തമായി നീളുമ്പോൾ തുറമുഖ നഗരമായ മരിയുപോൾ പകർച്ചവ്യാധി ഭീഷണിയിൽ. അധിനിവേശം മൂന്നാംമാസത്തിലേക്കു കടന്നിരിക്കേ തകർന്നടിഞ്ഞ കെട്ടിടങ്ങളും മൃതദേഹങ്ങൾ നിറഞ്ഞ തെരുവുകളും ശുദ്ധജലവും ഭക്ഷണവും ലഭ്യമല്ലാത്ത അവസ്ഥയും ചേർന്നു ഭയാനകമായ സ്ഥിതിവിശേഷമാണു നഗരത്തിലുള്ളത്.
കോളറയും അതിസാരവും ഉൾപ്പെടെ പകർച്ചവ്യാധികൾ വ്യാപിക്കാനുള്ള സാധ്യത ഏറെയാണെന്നു മരിയുപോൾ സിറ്റി കൗൺസിൽ ആശങ്കപ്പെട്ടു. മേഖലയിലെ താപനില ഇപ്പോൾ 20 ഡിഗ്രി സെൽഷ്യസിലെത്തിക്കുഴിഞ്ഞു.രോഗാണുക്കൾ വ്യാപകമാകാൻ ഇതും കാരണമാകും.
ശുദ്ധജലവിതരണവും ശുചീകരണവും പൂർണമായി നിലച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ നിരത്തുകളിൽ പലയിടത്തും കാണാമെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.