
കാബൂൾ: പടിഞ്ഞാറൻ കാബൂളിൽ സ്‌കൂളുകള്‍ക്ക് നേരേ ചാവേർ ആക്രമണം. സീരിയല്‍ സ്ഫോടനങ്ങളില്‍ 25 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി ആദ്യറിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒട്ടേറെ കുട്ടികള്‍ക്കു പരിക്കേറ്റു. പടിഞ്ഞാറന്‍ കാബൂളിലെ ഒരു ഹൈസ്‌കൂളിലാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. ആക്രമണ വിവരം അഫ്ഗാന്‍ സുരക്ഷാ, ആരോഗ്യ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഷിയാ ഭൂരിപക്ഷപ്രദേശത്താണ് ആക്രമണ പരമ്പര ഉണ്ടായത്.
ഷിയാ വംശജര്‍ നടത്തുന്ന സ്‌ക്കൂളാണ് ആക്രമണത്തിന് ഇരയായത്. ഇവിടെ പഠിക്കുന്ന ഭൂരിപക്ഷം പേരും ഷിയ ഹസാര സമുദായത്തില്‍ പെട്ടവരാണ്, ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള സുന്നി തീവ്രവാദ ഗ്രൂപ്പുകള്‍ പതിവായി ലക്ഷ്യമിടുന്ന ഒരു വംശീയ മത ന്യൂനപക്ഷമാണ് ഇവര്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ അവകാശപ്പെട്ടിട്ടില്ല, ശൈത്യകാലമെത്തിയതോടെ ഇത്തരം ആക്രമണങ്ങള്‍ കുറഞ്ഞിരുന്നു.