
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഫയര്‍ഫോഴ്‌സ് സംഘം പരിശീലനം നല്‍കിയത് വിവാദമായതിന് പിന്നാലെ നിര്‍ദ്ദേശവുമായി ബി സന്ധ്യ. മത – രാഷ്ട്രീയ സംഘടനകള്‍ക്ക് പരിശീലനം നല്‍കേണ്ടെന്നാണ് ഫയര്‍ഫോഴ്‌സ് മേധാവിയുടെ സര്‍ക്കുലര്‍. സര്‍ക്കാര്‍ അംഗീകൃത സംഘടനകര്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം പരിശീലനം നല്‍കിയാല്‍ മതി. ഇത്തരം പരിശീലന അപേക്ഷകളില്‍ ഉന്നത ഉദ്യേഗസ്ഥരുമായി കൂടിയാലോചന നടത്തണമെന്നും ബി സന്ധ്യ നിര്‍ദ്ദേശിക്കുന്നു.
ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്‌നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തലുള്ള റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് ബി സന്ധ്യ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, ക്ലാസെടുത്ത മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടായേക്കും.
മാർച്ച് 31 നായിരുന്നു വിവാദമായ സംഭവം നടന്നത്. പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ച റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിനാണ് അഗ്‌നിശമനസേന പരിശീലനം നല്‍കിയത്. ഈ സംഘടന രൂപീകരിച്ചതിന്റെ ഉദ്ഘാടന ദിവസമായിരുന്നു പരിശീലനം. ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പല കോണുകളില്‍ നിന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതോടെയാണ് അന്വേഷണത്തിന് ബി സന്ധ്യ ഉത്തരവിട്ടത്.
സംഭവത്തെ വിമര്‍ശിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കം അഞ്ചു പേർക്കെതിരെ നടപടിയും ശുപാർശ ചെയ്യുന്നുണ്ട്. എറണാകുളം റീജണൽ ഫയർ ഓഫിസർ, ജില്ലാ ഫയർ ഓഫിസർ, ക്ലാസെടുത്ത മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടിയുണ്ടായേക്കും.