Home State മോന്‍സന്‍ മാവുങ്കലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

മോന്‍സന്‍ മാവുങ്കലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

0

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സന്‍ മാവുങ്കലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കൊച്ചി മെട്രോ സ്റ്റേഷന്‍ സിഐ അനന്ത ലാലിനെയാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റിയത്. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടന്ന വകുപ്പ് തല അന്വേഷണത്തിലാണ് അനന്ത ലാലിനെ സ്ഥലംമാറ്റിയത്.

കൊച്ചി മെട്രോ ഇന്‍സ്പെക്ടര്‍ അനന്തലാല്‍, മേപ്പാടി എസ്ഐ എബി വിപിന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടത്തിയത്. ഇവര്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് വന്‍തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. മോന്‍സന്റെ തട്ടിപ്പ് പുറത്ത് വരുന്നതിന് മുമ്പാണ് അനന്തലാല്‍ ഒരു ലക്ഷം രൂപയും എബി വിപിന്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപയുമാണ് കൈപ്പറ്റിയത്.

തട്ടിപ്പ് പുറത്ത് വന്നതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ മോന്‍സന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചു. ഈ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങിയത് പുറത്തായത്. ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്ന് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനന്ത ലാലിനെ സ്ഥലം മാറ്റിയത്. കൊച്ചിയില്‍ മോഡലകളുടെ അപകടമരണ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയാണ് അനന്ത ലാല്‍.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പണം കൈമാറിയത് മോന്‍സന്റെ സഹായിയും പോക്സോ കേസ് പ്രതിയുമായ ജോഷിയാണ്. മോന്‍സനില്‍ നിന്ന് പണം കടമായാണ് വാങ്ങിയതെന്നാണ് ഇരുവരും മൊഴി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here