Home Featured സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്

0
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡെൽഹി: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. കേരളം നൽകിയ ഡിപിആർ അപൂർണമാണെന്ന് അദ്ദേഹം പറഞ്ഞു. 1000 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. സാമ്പത്തിക, സാങ്കേതിക വശങ്ങൾ പരിശോധിച്ചശേഷം മാത്രമാണ് അംഗീകാരം നൽകുന്നത്.

സാങ്കേതിക സാമ്പത്തികവശങ്ങൾ പരിഗണിച്ചേ അംഗീകരിക്കുവെന്നും അശ്വനി വൈഷ്ണവ് അടൂർ പ്രകാശ് എം പിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഈ പദ്ധതിക്കായി കേരളം സമർപ്പിച്ച ഡിപിആർ അപൂർണമാണ്. പദ്ധതിയുടെ അലൈൻമെന്റിന് വേണ്ടിവരുന്ന റെയിൽവേ, സ്വകാര്യഭൂമി, റെയിൽവേ ലൈനിൽ വരുന്ന ക്രോസിങ്ങുകൾ, ബാധിക്കുന്ന റെയിൽവേ വസ്തുവകകൾ എന്നിവസംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കണമെന്നും മന്ത്രി കെ റെയിൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടു.

പദ്ധതി വളരെ സങ്കീർണമാണ്. പദ്ധതിച്ചെലവ് 63,000 കോടി രൂപയെന്ന സംസ്ഥാന സർക്കാരിന്റെ കണക്ക് ശരിയല്ല. റെയിൽ മന്ത്രാലയത്തിന്റെ വിലയിരുത്തൽ പ്രകാരം ചെലവ് ഒരു ലക്ഷം കോടിക്കു മുകളിൽ പോകും.സിൽവർലൈന് ഒട്ടേറെ സാങ്കേതികപ്രശ്‌നങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമുണ്ട്.

ആയിരം കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികൾക്ക് സാമ്പത്തികകാര്യ കാബിനറ്റ് സമിതിയുടെ അംഗികാരം ലഭിക്കേണ്ടതുണ്ട്. 33700 കോടി രൂപ വായ്പാ പദ്ധതി എന്നതും പരിശോധിക്കണമെന്നും റെയിൽവെ മന്ത്രി പറഞ്ഞു.

അതേസമയം കെ റെയിൽ സർവേക്കായി കല്ലിടുന്നത് കെ റെയിൽ കോർപറേഷനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവകാശപ്പെട്ടു. സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടലാണ് ഇപ്പോൾ നടക്കുന്നതെന്നും അത് റവന്യൂ വകുപ്പല്ല, കെ-റയിൽ കോർപറേഷനാണ് ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു. ഭൂമി ഏറ്റെടുക്കുമ്പോഴാണ് റവന്യൂ വകുപ്പിന് ചുമതലയെന്നും അദ്ദേഹം പറഞ്ഞു.

കെ-റെയിലിനെതിരെ കോലീബി സഖ്യം രൂപപ്പെടുന്നുവെന്നും കോടിയേരി ആരോപിച്ചു. അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോള്‍ രൂപപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് ബി.ജെ.പി പദയാത്രയില്‍ ലീഗ് നേതാവ് പങ്കെടുക്കുന്നതെന്നും കോടിയേരി പറഞ്ഞു.

നേരത്തെ ആര് പറഞ്ഞിട്ടാണ് അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചിരുന്നു. പരസ്പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകൾ മറുപടി നൽകുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. സിൽവർ ലൈൻ വിഷയത്തിൽ ഡാറ്റാ കൃത്രിമം നടന്നതായും സിൽവർ ലൈൻ കല്ലിടലിൽ ദുരൂഹത തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബഫർ സോണിനെ സംബന്ധിച്ച് മന്ത്രി സജി ചെറിയാൻ പറഞ്ഞത് ബഫർ സോൺ ഇല്ലെന്നാണ്. കെ റെയിൽ കോർപ്പറേഷൻ എം ഡി ബഫർ സോൺ ഉണ്ടെന്ന് പറഞ്ഞു, മുഖ്യമന്ത്രി അത് ശരിവച്ചു. അതുപോലെ അറുപത്തി നാലായിരം കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് മുൻപ് സിപിഐഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു ഇത് എൺപതിനായിരം കോടി രൂപയാകും എന്ന് പറഞ്ഞിരുന്നു.

ഗവൺമെന്റിന്റെ വെബ്‌സൈറ്റിൽ ഒരു വിവരം ഡിപിആറിൽ വേറൊരു വിവരവും, മന്ത്രിമാർ നിയമസഭയിൽ മറുപടി നൽകുന്നത് മറ്റൊരു വിവരം. മുഴുവൻ നടന്നിരിക്കുന്നത് ഡാറ്റ കൃത്രിമമാണ്. അതിന്റെ ഭാഗമായി പറഞ്ഞ നുണകളാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി. വകുപ്പുകൾ തമ്മിലോ മന്ത്രിമാർ തമ്മിലോ കോർഡിനേഷൻ ഇല്ല. മുഖ്യമന്ത്രി ഇപ്പോഴും വായിക്കുന്നത് 6 മാസം മുമ്പ് കെ റെയിൽ കൊടുത്ത വിവരങ്ങളെന്ന് വി ഡി സതീശൻ വ്യക്തമാക്കി. ആരും ഒരു ധാരണയും ഇല്ല. ആർക്കും ധാരണയില്ലാത്ത പദ്ധതിയായി ഇത് മാറി, കല്ലിട്ടാൽ പിഴുതുകളയുമെന്നും വിഡി സതീശൻ പറഞ്ഞു.

അതേസമയം

LEAVE A REPLY

Please enter your comment!
Please enter your name here