Home State ഇഷ്ടമല്ലാത്തവരെ അപമാനിക്കുന്ന സ്വഭാവമാണ് എംഎം മണിക്ക്; കേസില്‍ പിന്നീട് എന്ത് നടന്നുവെന്ന് അറിയില്ല: തിരുവഞ്ചൂര്‍

ഇഷ്ടമല്ലാത്തവരെ അപമാനിക്കുന്ന സ്വഭാവമാണ് എംഎം മണിക്ക്; കേസില്‍ പിന്നീട് എന്ത് നടന്നുവെന്ന് അറിയില്ല: തിരുവഞ്ചൂര്‍

0
ഇഷ്ടമല്ലാത്തവരെ അപമാനിക്കുന്ന സ്വഭാവമാണ് എംഎം മണിക്ക്; കേസില്‍ പിന്നീട് എന്ത് നടന്നുവെന്ന് അറിയില്ല: തിരുവഞ്ചൂര്‍

കോട്ടയം: അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണിക്കെതിരെ മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആരെയെങ്കിലും ഇഷ്ടമല്ലെങ്കില്‍ അവരെ അപമാനിക്കുന്ന സ്വഭാവമാണ് എംഎം മണിക്ക്. മണിയുടെ നാക്കും തന്റെ പ്രവര്‍ത്തിയും ജനങ്ങള്‍ വിലയിരുത്തട്ടെന്ന് അദ്ദേഹം പറഞ്ഞു.

കൊല നടത്തിയത് വ്യക്തി വിരോധത്തിന്റെ പേരിലല്ലെന്ന എംഎം മണിയുടെ വിവാദ പ്രസംഗത്തിന്റെ പേരിലാണ് അന്ന് കേസെടുത്തത്. കേസില്‍ പിന്നീട് എന്ത് നടന്നുവെന്ന് അറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി യോഗത്തില്‍ എംഎം മണി നടത്തിയ വിവാദമായ വണ്‍ ടൂ ത്രീ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ കേസെടുത്തത്. അക്കാര്യം അന്ന് എംഎം മണി നിഷേധിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ മണി വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് എംഎം മണി വണ്‍ ടു ത്രീ പ്രയോഗവും 1980 കളില്‍ നടത്തിയ കൊലപാതകങ്ങളുടെ വെളിപ്പെടുത്തലും നടത്തിയത്. 2012 മെയില്‍ തൊടുപുഴക്കടുത്ത് മണക്കാട്ടെ വിശദീകരണ യോഗത്തില്‍ നടത്തിയ വിവാദപ്രസംഗത്തിലൂടെ അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണി പ്രതിയായി. ടിപി ചന്ദ്രശേഖരന്റെ കൊലപാതകമുണ്ടാക്കിയ പ്രതിഷേധം സിപിഎമ്മിനെയാകെ പ്രതിരോധത്തിലാക്കിയിരുന്ന സമയത്തായിരുന്നു ഇത്.

2012 നവംബറില്‍ എംഎം മണിയെ ഇടുക്കിയിലെ വീട്ടില്‍ നിന്നും ഐജിയുടെ നേതൃത്വത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. എം.എം മണിയും മണിക്കൊപ്പം അറസ്റ്റിലായ കൂട്ടുപ്രതികളും 46 ദിവസമാണ് ജയിലില്‍ കിടന്നത്. ജയിലില്‍ നിന്ന് പുറത്തു വന്ന ശേഷമാണ് മണി വിടുതല്‍ ഹര്‍ജിയുമായി സെഷന്‍സ് കോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ ഹൈക്കോടതി എംഎം മണിയെ ഉള്‍പ്പെടെ മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here