Home State അമ്മയുടെ മാറോട് ചേര്‍ന്ന് റയാന്‍, ഒപ്പം പ്രിയപ്പെട്ട ടെഡി ബീയറും: പ്രതാപനും കുടുംബത്തിനും ജന്മനാടിന്റെ യാത്രാമൊഴി

അമ്മയുടെ മാറോട് ചേര്‍ന്ന് റയാന്‍, ഒപ്പം പ്രിയപ്പെട്ട ടെഡി ബീയറും: പ്രതാപനും കുടുംബത്തിനും ജന്മനാടിന്റെ യാത്രാമൊഴി

0
അമ്മയുടെ മാറോട് ചേര്‍ന്ന് റയാന്‍, ഒപ്പം പ്രിയപ്പെട്ട ടെഡി ബീയറും: പ്രതാപനും കുടുംബത്തിനും ജന്മനാടിന്റെ യാത്രാമൊഴി

തിരുവനന്തപുരം: വര്‍ക്കല തീപിടുത്തത്തില്‍ മരിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരുടെയും സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. പ്രതാപന്റെ മരുമകള്‍ അഭിരാമി, എട്ട് മാസം പ്രായമുള്ള റയാന്‍ എന്നിവരെ ഒരുമിച്ചാണ് അടക്കം ചെയ്തത്. പ്രിയപ്പെട്ട തുണികളും ഡെഡി ബീയറും പൂക്കളും ഒപ്പം വച്ചാണ് അവരെ യാത്രയാക്കിയത്. പ്രതാപന്റെയും ഭാര്യ ഷേര്‍ളിയുടെയും ഇളയ മകന്‍ അഹിലിന്റെയും മൃതദേഹങ്ങള്‍ തൊട്ടടുത്ത് തന്നെ സംസ്‌കരിച്ചു.

തീപിടുത്തം ഉണ്ടായ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് അഞ്ച് പേരുടെയും മൃതദേഹം അടക്കം ചെയ്തത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മൃതദേഹം. അവിടെ നിന്നും അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം വക്കത്തെ അഭിരാമിയുടെ വീട്ടില്‍ എത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം പുത്തന്‍ചന്തയിലെത്തിച്ച് മറ്റ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ക്കൊപ്പം വിലാപയാത്രയായിട്ടാണ് പ്രതാപന്റെ വീട്ടിലെത്തിച്ചത്. പ്രതാപന്റെ മകന്‍ രാഹുലിന്റെ വീട്ടില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു.

ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് അന്ത്യമോപചാരം അര്‍പ്പിക്കാനെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ പ്രതാപന്‍, ഭാര്യ ഷേര്‍ളി, മകന്‍ അഹില്‍, മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി, അവരുടെ മകന്‍ റയാന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിഹുല്‍ ഇപ്പോഴും ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here