
തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാലൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിശ്വാസ്യതയില്ലാത്ത ബജറ്റെന്നാണ് വി ഡി സതീശന്‍റെ വിമര്‍ശനം. ബജറ്റും സാമ്പത്തിക സൂചകങ്ങളും തമ്മിൽ ഒരു ബന്ധമില്ല. വിവിധ വകുപ്പുകളിൽ നിന്നും ലഭിച്ച നിർദേശങ്ങൾ തുന്നിചേർത്ത് വച്ചിരിക്കുന്നു. കഴിഞ്ഞ വർഷം പറഞ്ഞതിൽ 70 % നടത്തിയിട്ടില്ല. കൊറോണാനന്തര പഠനമോ ഗവേഷണമോ ഈ ബജറ്റിൽ ഇല്ല.
കൊറോണ സാമ്പത്തിക മാന്ദ്യം മറികടക്കാനുളള ഒരു പദ്ധതിയും ബജറ്റില്ലില്ല. നികുതി കുടിശിക പിരിക്കുന്നതില്‍ പരാജയമാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. നികുതി വർദ്ധനവ് 10% താഴെയാണ്. പ്രളയ സെസിൽ നിന്നും പിരിച്ചതിൽ ഒരു രൂപ പോലും റീ ബിൾഡ് കേരളക്ക് ഉപയോഗിച്ചില്ല. വക മാറ്റിയാണ് ശമ്പളം കൊടുന്നത്. പൊളളയായ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
ഗ്യാരണ്ടിയുടെ സീലിംഗ് കൂട്ടുകയാണ്. രണ്ട് ലക്ഷം കോടിയുടെ കെ റെയിലിന് വേണ്ടിയാണ്. വലത് പക്ഷ വ്യതിയാന ബജറ്റ്. മോദി ചെയ്യുന്നത് പോലെ പ്രോജക്ട് ബജറ്റാണാണിത്. കുട്ടികൾക്കുള്ള പാലും മൊട്ടയും പോലും നിർത്തി. യുക്രെയിൽ യുദ്ധത്തിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് സംസ്ഥാന സർക്കാരാണ്. ഇന്ധ വില വർദ്ധിച്ചാൽ വലിയ നികുതി സർക്കാർ പ്രതീക്ഷിക്കുന്നു. ഈ അധിക നികുതി വേണ്ടന്ന് പറയാനുള്ള തന്റേടം സർക്കാർ കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.