
യുപിയിൽ എക്സിറ്റ് പോളുകൾ കോൺഗ്രസിന് വൻ തകർച്ച പ്രവചിക്കുകയാണെങ്കിലും ഏറ്റവും അധികം തെരഞ്ഞെടുപ്പു റാലികളിൽ പങ്കെടുത്തതിന്റെ റിക്കാർഡ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക്.
45 ദിവസത്തിനിടെ 209 റാലികളിലും റോഡ്ഷോകളിലുമാണു പ്രിയങ്ക പങ്കെടുത്തത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 203 റാലികളിലും റോഡ്ഷോകളിലും പങ്കെടുത്തു. പ്രിയങ്കയുടെ സഹോദരനും മുൻ കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽഗാന്ധി അമേഠിയിലും വാരാണസിയിലുമായി വെറും രണ്ട് റാലികളിലാണു പങ്കെടുത്തത്. സമാജ്വാദി പാർട്ടിയുടെ മുഖ്യമന്ത്രിസ്ഥാനാർഥി അഖിലേഷ് യാദവ് 131 റാലികളും പങ്കെടുത്തു. നിർണായകമായ യുപി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തത് 28 റാലികളെയാണ്.
2017ൽ യുപിയിൽ ബിജെപിയുടെ വൻ വിജയത്തിനു തന്ത്രങ്ങളൊരുക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 54 റാലികളെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരത്തിൽ പിന്നാക്കമാണെന്ന് ആക്ഷേപം നേരിട്ട ബിഎസ്പി അധ്യക്ഷ മായാവതി 18 റാലികളിലും റോഡ്ഷോകളിലും പങ്കെടുത്തു.