
കീവ്: യുക്രൈന്‍ തലസ്‌ഥാനമായ കീവില്‍ ആധിപത്യം നേടിയ റഷ്യന്‍ പടയോട്ടം അന്തിമഘട്ടത്തിലേക്കെന്ന് സൂചന. തലസ്‌ഥാനനഗരിയും കൈവിടുന്നതോടെ രാജ്യത്തിന്റെ സമ്പൂര്‍ണകീഴടങ്ങല്‍ വൈകിപ്പിക്കാന്‍ യുക്രൈന്‍ സൈന്യത്തിന്റെ ദുര്‍ബലമായ ചെറുത്തുനില്‍പ്പ്. റഷ്യന്‍ സൈന്യം കീവിലെ വിമാനത്താവളം പിടിച്ചെടുത്തു.യുദ്ധം തുടരുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ രംഗത്തെത്തി.
റഷ്യയുടെ സഖ്യകക്ഷിയായ ബലാറസില്‍ സമാധാന ചര്‍ച്ച നടത്താന്‍ പുടിന്‍ സമ്മതിച്ചു. ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം വേണമെന്ന ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങിന്റെ നിര്‍ദേശത്തിനു പിന്നാലെയാണു സമാധാന നീക്കങ്ങള്‍ക്കു പുടിന്‍ സമ്മതംമൂളിയത്. യുക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിച്ചു സമാധാന നീക്കത്തിനു വേഗം പകരാന്‍ അദ്ദേഹം യുക്രൈന്‍ സൈന്യത്തിനും നിര്‍ദേശം നല്‍കി. എന്നാൽ ഇത് വെറും യുദ്ധ തന്ത്രമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.സ്വന്തം ഫ്‌ളാറ്റ് സമുച്ചയം ബോംബാക്രമണത്തില്‍ തകരുന്നത് റിപ്പോർട്ട് ചെയ്ത് ബിബിസി ആങ്കർഅതേസമയം യുക്രൈന്‍ യുദ്ധം സംബന്ധിച്ച വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെയാണു ബി.ബി.സി. അവതാരക ഒള്‍ഗ മാല്‍ചെവ്‌സ്‌കയുടെ മുന്നില്‍ ആ ദൃശ്യം തെളിഞ്ഞത്.
കീവിലെ താമസസ്‌ഥലം അടങ്ങുന്ന ഫ്‌ളാറ്റ് സമുച്ചയം റഷ്യന്‍ ബോംബാക്രമണത്തില്‍ തകര്‍ന്നു വീഴുന്നു. ഏതാനും നിമിഷം അവര്‍ വാക്കുകള്‍ക്കായി പരതി. “എന്റെ വീട്ടിലും ബോംബ് വീണു…” ഞെട്ടലോടെ അവര്‍ വാര്‍ത്താ അവതരണം തുടര്‍ന്നു. വാര്‍ത്ത അവതരിപ്പിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പാണ് ഒള്‍ഗയ്‌ക്ക് അമ്മയുടെ സന്ദേശമെത്തിയത്. ബോംബ് ഭീഷണിയെ തുടര്‍ന്നു ഫ്‌ളാറ്റില്‍നിന്നു സുരക്ഷിത കേന്ദ്രത്തിലേക്കു മാറിയെന്ന സന്ദേശമായിരുന്നു അത്.
ബി.ബി.സി. വേള്‍ഡ് ന്യൂസ് ആങ്കര്‍ കരിന്‍ജിയോണിക്കൊപ്പമാണ് അവര്‍ യുക്രൈന്‍ യുദ്ധം അവതരിപ്പിച്ചത്. ഒള്‍ഗയുടെ അമ്മയെയും അയല്‍ക്കാരെയും ആക്രമണം നടക്കുന്നതിനു മണിക്കൂറുകള്‍ മുമ്പ് സമീപമുള്ള സ്‌കൂളിലേക്കു മാറ്റിയിരുന്നു.