Home State കയർ മേഖലയിലെ പ്രതിസന്ധി; സർക്കാരിനെതിരെ സമരത്തിന് എഐടിയുസി

കയർ മേഖലയിലെ പ്രതിസന്ധി; സർക്കാരിനെതിരെ സമരത്തിന് എഐടിയുസി

0
കയർ മേഖലയിലെ പ്രതിസന്ധി;  സർക്കാരിനെതിരെ സമരത്തിന് എഐടിയുസി

ആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധിയിൽ സർക്കാരിനെതിരെ സമരത്തിന് എഐടിയുസി. ഉത്പാദനം കുറഞ്ഞതും, നേരത്തെ നിർമിച്ച ഉൽപ്പന്നങ്ങൾ കെട്ടികിടക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. ബജറ്റിൽ കയർമേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണാമെന്ന ആവശ്യം ശക്തമാണ്.

ആനുകൂല്യങ്ങളെല്ലാം വാഗ്ദാനങ്ങളിൽ ഒതുങ്ങി. സേവന-വേതന വ്യവസ്ഥകളിലെ പ്രശ്നങ്ങളും, ഉൽപ്പാദനത്തിനു അനുസരിച്ച് വിപണി കണ്ടെത്താൻ കഴിയാത്തതും കയർ മേഖലയെ തളർത്തി. സംസ്ഥാനത്ത് അറുന്നൂറിൽ അധികം കയർപിരി സംഘങ്ങളുണ്ട്. മിക്കയിടങ്ങളിലും ഉത്പാദിപ്പിക്കുന്ന കയർ കെട്ടികിടക്കുകയാണ്. തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടാതെ മേഖലയെ രക്ഷിക്കണമെന്നാവശ്യമാണ് ഇടത് തൊഴിലാളി സംഘടന തന്നെ ആവശ്യപ്പെടുന്നത്.മാർച്ച് 15 ന് സംസ്ഥാന വ്യാപകമായി എഐടിയുസി പണിമുടക്കും. കയർ മേഖയ്ക്കായി സർക്കാർ, സമഗ്ര പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിൽ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

കയർ തൊഴിലാളികളുടെ കൂലി വർധിപ്പിക്കുക, കയർസംഘങ്ങൾക്ക് സർക്കാർ സഹായം അനുവദിക്കുക, ഫാക്ടറികളിൽ കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങൾ കയർ കോർപ്പറേഷൻ സംഭരിക്കുക, കൊറോണ ബാധിതരായ തൊഴിലാളികൾക്ക് ക്ഷേമനിധിയിൽനിന്ന്‌ സർക്കാർ പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായം വിതരണം ചെയ്യുക, കയർ പുനഃസംഘടനാ പാക്കേജിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ അവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭ പരിപാടി. 2020 ല്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനെതിരെ സിപിഐ കയര്‍മേഖലയിലെ പ്രതിസന്ധിയില്‍ പരസ്യമായി രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്കിൽ ലൈക്ക് കൂട്ടുക അല്ലാതെ കയർ മേഖലയ്ക്കായി മന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അന്ന് വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ കയർ പുനഃസംഘടനാ പാക്കേജ് അടക്കം പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here