
കൊച്ചി: മലയാളി വ്യോമസേനാ പൈലറ്റ് അസമിൽ വാഹനാപകടത്തിൽ മരിച്ചു . ഭാരതീയ വ്യോമസേനാ യുദ്ധവിമാനമായ സുഖോയ്‌യുടെ പൈലറ്റ് ഫ്ലൈറ്റ് ലഫ്റ്റനന്റ് ജോർജ് കുര്യാക്കോസാ (25)ണ് അസമിൽ വാഹനാപകടത്തിൽ മരിച്ചത്. ടെസ്പുരിൽനിന്നു ജോർഹട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ഗോലഗാട്ട് ജില്ലയിൽ ദേശീയപാതയിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വരികയായിരുന്ന ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
കിഴക്കമ്പലം സ്വദേശിയായ ഇദ്ദേഹം യാക്കോബായ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനത്തിലെ വേളൂർ മൗണ്ട് സഖായ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മാനേജരായിരുന്ന വെള്ളൂർ പക്കാമറ്റത്തിൽ പി.പി.കുര്യാക്കോസിന്റെയും കിഴക്കമ്പലത്ത് അധ്യാപികയായ ഗ്രേസി കുര്യാക്കോസിന്റെയും മകനാണ്.