
തിരുവനന്തപുരം: കൊമേഴ്സ് പിജി ബിരുദധാരിയായ കൊലയാളി രാജൻ ക്രിപ്‌റ്റോകറന്‍സി ഇടപാടില്‍ വിദഗ്ധനെന്ന് പോലീസ്. മോഷണവും പിടിച്ചുപറിയും നടത്തുകയും എതിര്‍ക്കുന്നവരെ കൊന്നുതള്ളുകയും ചെയ്യുന്ന സൈക്കോപാത്ത് ആണ്, അമ്പലമുക്കില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രനെന്നു പൊലീസ്. തമിഴ്‌നാട്ടില്‍ നാലു കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള രാജേന്ദ്രന്‍ കേരളത്തില്‍ കൂടുതല്‍ പേരെ ഇരയാക്കിയിട്ടുണ്ടോയെന്ന പരിശോധനയിലാണ് പൊലീസ്.
നാല്‍പ്പത്തിയൊന്‍പതുകാരനായ രാജേന്ദ്രനില്‍ നിന്നു ചോദ്യം ചെയ്യലിൽ വിവരങ്ങള്‍ കിട്ടാന്‍ പ്രയാസമാണെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിനെക്കുറിച്ചെല്ലാം രാജേന്ദ്രന് കൃത്യമായ ധാരണയുണ്ട്. ഏതെല്ലാം ചോദ്യങ്ങള്‍ എങ്ങനെയെല്ലാം വരും എന്നൊക്കെ ഇയാള്‍ ഊഹിച്ചെടുക്കും. ഒന്നുകില്‍ അതിനെ പ്രതിരോധിക്കും. അല്ലെങ്കില്‍ മിണ്ടാതിരിക്കും. ഇതാണ് രാജേന്ദ്രന്റെ രീതി. സീനിയര്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ മാത്രമേ രാജേന്ദ്രനില്‍നിന്നു പ്രതികരണം പോലും ഉണ്ടാവൂ. അമ്പലമുക്ക് കൊലയുമായി ബന്ധപ്പെട്ട് പിടിയിലായ രാജേന്ദ്രന്‍ ആദ്യമെല്ലാം ചോദ്യം ചെയ്യലുമായി തീര്‍ത്തും നിസ്സഹകരിക്കുകയായിരുന്നു. ഒരു ചോദ്യത്തിനും വ്യക്തമായ മറുപടിയില്ല.
പൊലീസ് കയ്യിലുള്ള സകല മുറയും പുറത്തെടുത്തിട്ടും രാജേന്ദ്രനില്‍നിന്ന് ഒന്നും കിട്ടില്ലെന്നതായിരുന്നു സ്ഥിതി. പിന്നീട് കൊലപ്പെടുത്തിയ വിനീതയുടെ സാഹചര്യമെല്ലാം വിവരിച്ച് ഇമോഷനല്‍ കാര്‍ഡ് ഇറക്കിയതോടെയാണ് ഇയാളില്‍നിന്നു പ്രതികരണമെങ്കിലും വന്നത്. വിധവയായ വിനീത എണ്ണായിരം രൂപ മാസ ശമ്പളത്തിനാണ് ചെടിക്കടയില്‍ ജോലി ചെയ്തിരുന്നത്. കുട്ടികളെ എങ്ങനെയെങ്കിലും പട്ടിണിയില്ലാതെ വളര്‍ത്തുകയായിരുന്നു ലക്ഷ്യം. ഇതെല്ലാം പറഞ്ഞപ്പോള്‍, തപ്പു ശെയ്തിട്ടേന്‍ സര്‍ എന്ന പ്രതികരണം രാജേന്ദ്രനില്‍നിന്നുണ്ടായെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ന്നാണ് രാജേന്ദ്രന്‍ സംസാരിക്കാന്‍ തുടങ്ങിയത്.എപ്പോഴും മൂര്‍ച്ചയേറിയ കത്തിയുമായാണ് രാജേന്ദ്രന്റെ സഞ്ചാരം. പൊതുവേ ആരോടും സംസാരിക്കാത്ത പ്രകൃതം. കൊള്ളയും പിടിച്ചുപറയുമാണ് ലക്ഷ്യം. ഇതിനു തടസ്സം നിന്നാല്‍ ഇയാളുടെ മട്ടുമാറും. ഒരു ദയയുമില്ലാതെ ഇരയെ കൊന്നുതള്ളും. കത്തി തൊണ്ടയില്‍ കുത്തിയിറക്കുകയാണ് രീതി. ഇതോടെ കരഞ്ഞാലും ഒച്ച പുറത്തേക്കു വരില്ല. രക്തം വാര്‍ന്നു മരിക്കുകയും ചെയ്യുംക്രിപ്‌റ്റോകറന്‍സി ഇടപാടിലൂടെ രാജേന്ദ്രന്‍ പണമുണ്ടാക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതില്‍ ഒരു പങ്ക് തോവാളയിലുള്ള സഹോദരഭാര്യയ്ക്ക് അയച്ചുകൊടുക്കും. വിനീതയുടെ സ്വര്‍ണം മോഷ്ടച്ചതിലൂടെ കിട്ടിയതില്‍ 32,000 രൂപ ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിച്ചു. ഇതില്‍നിന്ന് രണ്ടു ദിവസം കൊണ്ട് 1.4 ലക്ഷം നേട്ടമുണ്ടാക്കി. കേസുകള്‍ നടത്തുന്നതിനുള്ള ചെലവിനാണ് ഈ പണം എന്നാണ് രാജേന്ദ്രന്‍ പൊലീസിനോടു പറഞ്ഞത്. രാജേന്ദ്രന് കൊമേഴ്‌സില്‍ പിജി ബിരുദമുണ്ടെന്നാണ് വിവരം.
സിസിടിവിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചെല്ലാം ഇയാള്‍ക്കു നല്ല ധാരണയാണെന്നും പൊലീസ് പറയുന്നു.ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനെ കബളിപ്പിച്ചത് ഏറെ തെറ്റിദ്ധാരണകൾക്ക് ഇടയാക്കി. കൊല നടത്തിയ ആയുധത്തിന് കുളത്തിൽ നടത്തിയ തിരച്ചിലിൽ ആയുധം കണ്ടെത്തിയില്ല. വിനീതയെ കൊലപ്പെടുത്താനുപയോഗിച്ച ആയുധം കുളത്തിൽ ഉപേക്ഷിച്ചെന്നായിരുന്നു രാജേന്ദ്രന്റെ മൊഴി. തിരച്ചിലിൽ കുളത്തിൽനിന്ന് പ്രതിയുടെ വസ്ത്രം കണ്ടെത്തി.കഴിഞ്ഞ ഞായറാഴ്ചയാണ് വിനീത അമ്പലമുക്ക്–കുറവൻകോണം റോഡിലെ ടാബ്‌സ് ഗ്രീൻടെക് എന്ന സ്ഥാപനത്തിൽ കുത്തേറ്റു മരിച്ചത്. ചെടിച്ചട്ടി വിൽക്കുന്ന സ്ഥലത്തു നിൽക്കുമ്പോൾ രാജേന്ദ്രൻ വിനീതയുടെ 4 പവന്റെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ചു. വിനീത എതിർത്തപ്പോൾ കത്തി കൊണ്ടു കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
2017 ൽ ആരുവാമൊഴി പൊലീസ് സ്റ്റേഷൻ പരിധിയിൽ റിട്ട. കസ്റ്റംസ് ഓഫിസറെയും ഭാര്യയെയും കവർച്ചയ്ക്കായി കൊലപ്പെടുത്തിയതുൾപ്പെടെ 4 കൊലപാതക കേസുകളിൽ പ്രതിയാണ് രാജേന്ദ്രൻ. കന്യാകുമാരി ജില്ലയിൽ തോവാള വെള്ളമഠം സ്വദേശിയായ രാജേന്ദ്രൻ കഴിഞ്ഞ ഡിസംബർ മുതൽ പേരൂർക്കടയിലെ ഒരു ഹോട്ടലിൽ ജോലി നോക്കുകയായിരുന്നു.