Home Featured ബാബു അവശനിലയിൽ ; അടിയന്തിര വൈദ്യസഹായം ലഭ്യമാക്കാൻ നീക്കം

ബാബു അവശനിലയിൽ ; അടിയന്തിര വൈദ്യസഹായം ലഭ്യമാക്കാൻ നീക്കം

0
ബാബു അവശനിലയിൽ  ; അടിയന്തിര വൈദ്യസഹായം ലഭ്യമാക്കാൻ നീക്കം

പാലക്കാട്: മലമുകളിലെത്തിയ ബാബു അവശനിലയിലെന്ന് റിപ്പോർട്ട്. വെള്ളം കുടിച്ചതിന് പിന്നാലെ രക്തം ഛർദ്ദിച്ചെന്നാണ് ലഭിക്കുന്ന വിവരം. ബാബുവിന് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കാൻ നീക്കം ആരംഭിച്ചു. സൂലൂർ വ്യോമസേനാത്താവളത്തിൽ ഹെലികോപ്റ്റർ മലമുകളിൽ എത്തി. ഉടൻ തന്നെ ബാബുവിനെ പാലക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

ഒരു തരത്തിലുളള ക്ഷീണവും നേരത്തെ ബാബുവിനുണ്ടായിരുന്നില്ല. എന്നാൽ ആഹാരം കഴിച്ചതിനും വെള്ളം കുടിച്ചതിനും പിന്നാലെ ആരോഗ്യനിലയിൽ പ്രശ്നങ്ങളുണ്ടാവുകയായിരുന്നു.നേരത്തെ മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ തന്നെ രക്ഷിച്ച സൈനികരെ ബാബു കെട്ടിപ്പിടിച്ച് മുത്തം നൽകിയിരുന്നു. അതി സങ്കീർണമായ സുരക്ഷാ ദൗത്യം വിജയിച്ചതോടെ സൈനികർ ഭാരത് മാതാ കീ ജയ് എന്ന വിജയ കാഹളം മുഴക്കി. വൈകാരികമായ നിമിഷങ്ങൾക്കാണ് മലമ്പുഴയിലെ മലമുകൾ സാക്ഷ്യം വഹിച്ചത്. ബാബു ഇന്ത്യൻ ആർമിക്കും നന്ദി പറഞ്ഞു.

കുറുമ്പാച്ചി മലയിൽ സൈനികൻ ബാലയുടെ ധീരതയിൽ ഇന്ത്യൻ സൈന്യം ബാബുവിനെ നെഞ്ചോട് ചേർക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത് കോട്ടയം ഏറ്റുമാനൂർ സ്വദേശി. ഏറ്റുമാനൂരുകാരനായ ലെഫ്റ്റന്റ് കേണൽ ഹേമന്ദ് ആണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഹേമന്ദ് രാജിന്റെ തന്ത്രങ്ങളിലൂടെ ആ 23 കാരൻ ജീവിതത്തിലേക്ക് തിരിച്ചുകയറി. അതിസാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെയാണ് 23 കാരനായ ബാബുവിനെ രക്ഷിക്കാനായത്. അതിവേഗത്തിൽ പൂർത്തിയാക്കിയ രക്ഷാദൗത്യത്തിലൂടെ വീണ്ടും ഇന്ത്യൻ സൈന്യത്തിന് അണിയാൻ ഒരു പൊൻ തൂവൽ കൂടി.സൈനിക കമാന്റോ ആയ ബാലയാണ് ബാബുവിന് അടുത്ത് എത്തിയത്. റോപ്പ് കെട്ടി ഒന്നിലേറെ സൈനികർ താഴേക്ക് കുതിക്കുകയായിരുന്നു. ഇ

തിൽ ബാലാ എന്ന സൈനികനാണ് ബാബുവിന് അടുത്തെത്തിയത്. ബാബുവിന് വെള്ളവും ഭക്ഷണവും നൽകി മുകളിൽ എത്തിച്ച ബാലാ എന്ന സൈനീകൻ പൂർണ്ണമായും ബാബുവിന്റെ രക്ഷകനായി മാറിയത്.‘ഞങ്ങൾ എത്തി പേടിക്കേണ്ട’ന്നു കരസേനാ സംഘം പറഞ്ഞപ്പോൾ ബാബു തിരിച്ച് മറുപടി പറഞ്ഞു. ‘വെള്ളം കൊണ്ടുവരുന്നുണ്ട്, ഒച്ചവയ്ക്കണ്ട’എന്നും കരസേനാ സംഘം ബാബുവിനോടു പറഞ്ഞു. രണ്ട് വിഭാഗമായി തിരിഞ്ഞാണ് രക്ഷാനടപടിക്രമങ്ങൾ. ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്നാണ് സേനയുടെ വിലയിരുത്തൽ, ക്ഷീണിക്കുമെന്നതിനാലാണ് അധികം ഒച്ച വച്ചു സംസാരിക്കേണ്ടെന്ന് ബാബുവിനോട് ആവശ്യപ്പെട്ടത്. പിന്നാലെ രണ്ടും കൽപ്പിച്ച് ബാല താഴേക്കിറങ്ങി.

ബാബുവിന് അടുത്ത് എത്തുകയും ചെയ്തു.ബാബുവിനെ രക്ഷിക്കുകയെന്നത് അതിസാഹസികമായിരുന്നു. പക്ഷേ ഇന്ത്യൻ സൈന്യത്തിന് അത് വേഗത്തിൽ പൂർത്തിയാക്കേണ്ട ദൗത്യം. കുറുമ്പാച്ചി മലയിൽ ഇന്ത്യൻ സൈന്യം പുതിയ ചരിത്രം രചിക്കുകയാണ്. ബാബുവിനെ അവർ രക്ഷിച്ചു. മലമ്പുഴ കൂറുമ്പാച്ചിമലയിലെ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഓരോന്നായി പരാജയപ്പെടുന്നതോടെയാണ് സൈന്യത്തെ എത്തിച്ചത്. മലയാളിയായ ലെഫ്റ്റന്റ് കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലെ സംഘം.

ഏറ്റുമാനൂരുകാരന്റെ തന്ത്രം പിഴയ്ക്കാതെ വന്നപ്പോൾ ആ ദൗത്യം ഇന്ത്യൻ സൈന്യത്തിന് തങ്കലിപികളിൽ തീർത്ത വിജയമായി.ബാലയുടെ ധീരതയാണ് ഈ രക്ഷാപ്രവർത്തനത്തിൽ നിഴലിക്കുന്നത്. താഴേക്ക് വടത്തിൽ കുതിച്ച് രണ്ട് കുപ്പി വെള്ളം ബാബുവിന് നൽകുന്നു. സുരക്ഷാ ജാക്കറ്റ് ധരിപ്പിച്ച് ബാബുവിനെ താങ്ങി പിടിച്ച് മുകളിലേക്ക്. ഓരോ ചുവടിലും ബാബുവിനെ ചേർത്ത് പിടിക്കുകയായിരുന്നു ബാല.

പാക്കിസ്ഥാനിലേക്ക് സർജിക്കൽ സ്‌ട്രൈക്കിനായി പറന്നിറങ്ങി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ സൈന്യം അതിലും വലിയ വിജയമാണ് ഒരു ജീവൻ രക്ഷിക്കാനുള്ള ദൗത്യത്തിൽ മലമ്പുഴയിൽ നേടുന്നത്. റാപ്പിലിംഗിലെ മികവാണ് വിജയമാകുന്നത്. എല്ലാ പ്രതീക്ഷകളും അവസാനിച്ചപ്പോൾ ഇന്ത്യൻ സൈന്യത്തിന്റെ ധീരത ബാബുവിന് തുണയായി. ജീവന്റെ വില തിരിച്ചറിഞ്ഞ് സൈന്യം നടത്തിയ രക്ഷാപ്രവർത്തനം.

LEAVE A REPLY

Please enter your comment!
Please enter your name here