തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലും സംസ്ഥാനത്തെ സ്കൂളുകൾ അടയ്‌ക്കേണ്ടെന്ന് കൊറോണ അവലോകന യോഗത്തിൽ തീരുമാനമായി. രാത്രി കാല കർഫ്യു ഉണ്ടാകില്ല. ആൾക്കൂട്ട നിയന്ത്രണം കർശനമാക്കാനും തീരുമാനമായി. അടുത്ത അവലോകന യോഗത്തിൽ സ്ഥിതി വീണ്ടും ചർച്ച ചെയ്യും.പൊതുപരിപാടികളിൽ ആളുകളുടെ എണ്ണം കുറയ്ക്കും. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി. ഓഫിസുകൾ പരമാവധി ഓൺലൈൻ ആക്കാനും നിർദ്ദേശം നൽകി.കൊറോണ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തന നിയന്ത്രണം ആലോചനയിലുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെ പങ്കെടുക്കുന്ന കൊറോണ അവലോകന യോഗത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം 11നാണ് യോഗം ചേർന്നത്.ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവാഹം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് അടച്ചിട്ട മുറികളിൽ പരമാവധി 75 പേർ, തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 150 പേർ എന്നിങ്ങനെ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു.