പോർട്ട് ഓഫ് പ്രിൻസ്: കരീബിയൻ ദ്വീപ് രാജ്യമായ ഹെയ്തിയിൽ രണ്ട് മാധ്യമപ്രവർത്തകരെ ജീവനോടെ തീവച്ച് കൊന്നു. സംഘർഷബാധിത പ്രദേശത്ത് റിപ്പോർട്ടിംഗിന് പോയ വിൽഗ്വെൻസ് ലൂയിസെന്റ്, അമാഡി ജോൺ വെസ്ലി എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകൻ രക്ഷപെട്ടോടി.തലസ്ഥാനമായ പോർട്ട് ഓഫ് പ്രിൻസിന്റെ പ്രാന്തപ്രദേശത്താണ് സംഭവം. മാധ്യമപ്രവർത്തകരെ വെടിവച്ച് കീഴടക്കിയ ശേഷമാണ് ജീവനോടെ ചുട്ടരിച്ചതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മേഖലയുടെ നിയന്ത്രണം കൈയടക്കാൻ ശ്രമിക്കുന്ന ബാസ് ടി മകാക് എന്ന സംഘത്തിന്റെ എതിരാളികളായ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വെളിപ്പെടുത്തൽ.പ്രസിഡന്റ് ജോവനല്‍ മോയീസ് ക്രൂരമായി വധിക്കപ്പെട്ടതിന് ശേഷം ഹെയ്തിയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. വസതിക്കുള്ളിലേക്ക് ഇരമ്പിക്കയറിയ സായുധ കൊലയാളി സംഘത്തിന്റെ ആക്രമണത്തിലാണ് പ്രസിഡന്റ് ഹേവനല്‍ മോയിസ് കൊല്ലപ്പെട്ടത്. ഇതിനുശേഷം ദേശീയ അസംബ്ലി കൂടാത്തതിനാൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തിരുന്നില്ല.പ്രസിഡന്റിന്റ് കൊലപാതകത്തെ തുടര്‍ന്ന് ഹെയ്തിയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുവെങ്കിലും പല സ്ഥലങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. രാഷ്ട്രീയ അനിശ്ചിതത്വവും സായുധ സംഘങ്ങളുടെ ആക്രമണവും തുടരുന്നതിനിടെ കഴിഞ്ഞദിവസം പ്രധാനമന്ത്രി എരിയൽ ഹെന്റിയെ വധിക്കാനും ശ്രമം നടന്നിരുന്നു.