അനധികൃത ജെല്ലിക്കെട്ടിനു മുന്നോടിയായി നടത്തുന്ന ‘പരിശീലനത്തിനിടെ കാളകൾ വിരണ്ടോടി. അൻപതോളം പേർക്ക് പരിക്ക്. തിരുവണ്ണാമലയിൽ കണ്ണമംഗലം ഭാഗത്താണ് പരിശീലനം നടത്തിയത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. തിരുവണ്ണാമലൈ, വെല്ലൂർ, കാഞ്ചീപുരം, റാണിപേട്ട്, കൃഷ്ണഗിരി എന്നിവിടങ്ങളിൽ നിന്നായി 500 ലേറെ കാളകളും ആയിരത്തിലേറെ ആളുകളും പരിപാടിയിൽ പങ്കെടുത്തിരുന്നു. തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ സ്ത്രീയും കുട്ടിയും സഞ്ചരിച്ചിരുന്ന ബൈക്കിനു നേരെയാണ് കാള ഇടിച്ച് കയറിയത്. അനധികൃതമായി നടത്തിയ ജെല്ലിക്കെട്ട് പരിശീലനത്തിനിടെയാണ് കാള ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചത്. വീഡിയോ തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിൽ നിന്ന് ആണ് പുറത്തുവന്നത്. കാള ആൾക്കൂട്ടത്തിനിടയിൽ ഓടിപ്പോകുന്നതും തുടർന്ന് വാഹനത്തെ ഇടിക്കുന്നതും വീഡിയോയിൽ കാണാം. പൊങ്കലിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തമിഴ്നാട്ടിലെ പല ജില്ലകളിലും ജല്ലിക്കെട്ടിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. തിരുവണ്ണാമലി ജില്ലയിൽ ജെല്ലിക്കെട്ട് പരിപാടികൾ നടത്താൻ അധികൃതർ അനുമതി നൽകിയിട്ടില്ലെങ്കിലും ആരണിയിൽ നിന്നുള്ള സംഘാടകർ 500 ഓളം കാളകളെ കൊണ്ടുവരുകയും 1000-ലധികം കാളകളെ മെരുക്കാൻ അനുവദിക്കുകയും ചെയ്തു. സമീപത്തെ വെല്ലൂർ, കാഞ്ചീപുരം, റാണിപേട്ട്, കൃഷ്ണഗിരി എന്നിവിടങ്ങളിൽ നിന്നുള്ള വലിയ ജനക്കൂട്ടം കൊറോണ നിയമങ്ങൾ ലംഘിച്ച് പരിപാടിയിൽ പങ്കെടുത്തു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ അനുമതിയില്ലാതെ ജെല്ലിക്കെട്ട് പരിശീലനം നടത്തിയതിന് സംഘാടകർക്കെതിരെ കണ്ണമംഗലം പോലീസ് കേസെടുത്തു. പരിപാടി പോലീസ് ഇടപെട്ട് നിർത്തിവെച്ചു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.