പോപ്പുലർ ഫ്രണ്ടിൻ്റെ കരുനാഗപ്പള്ളി ഓഫീസിൽ റെയ്ഡ്; നിരവധി രഹസ്യ രേഖകൾ കണ്ടെടുത്തു; മാധ്യമ പ്രവർത്തകനെ മർദ്ദിച്ചു

കൊല്ലം: പോപ്പുലർ ഫ്രണ്ടിൻ്റെ കരുനാഗപ്പള്ളി ഓഫീസിൽ പോലീസ് റെയ്ഡ്. ഇന്റലിജൻസ് വിഭാഗം എഡിജിപിയുടെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി സി ഐയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. രഹസ്യ യോഗങ്ങൾ ചേർന്നുവെന്ന വിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു റെയ്ഡ്. കഴിഞ്ഞ ദിവസങ്ങളിൽ മറ്റു ജില്ലകളിൽ നിന്നുള്ള നിരവധി പേരെ സംശയാസ്പദമായി ഇവിടെ കണ്ടതായും വിവരമുണ്ട്.ഇതിനിടെ റൈഡിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ക്യാമറമാനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മർദ്ദിച്ചു.

കരുനാഗപ്പള്ളി സ്വദേശിയായ രാജൻ ആണ് മർദ്ദനത്തിനിരയായത്. നേരത്തേ കരുനാ​ഗപ്പള്ളി മേഖലയിൽ ക്ഷേത്രം പണിയുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിന്റെ ഭീഷണി നിലനിന്നിരുന്നു. സ്ഥലത്തെ കോൺട്രാക്ടറായ പ്രകാശ് ​ഗീതാഞ്ജലി എന്നയാൾക്കാണ് കത്ത് ലഭിച്ചത്. മുസ്ലീങ്ങളുടെ ജോലികളും നിങ്ങൾ ചെയ്യുന്നുണ്ടെന്നും അതിൽ നിന്ന് കിട്ടുന്ന ലാഭം ഞങ്ങളുടെ ലക്ഷ്യം തകർക്കാൻ വേണ്ടിയുള്ളതല്ലെന്നും കത്തിൽ പറയുന്നു. നിനക്കൊക്കെ അമ്പലവും കാര്യാലയവും പണിഞ്ഞ് ഇവിടെ അരക്കിട്ടുറപ്പിക്കാം എന്ന് വിചാരിക്കേണ്ടെന്നും കത്തിൽ പറയുന്നു. സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

ഈ മാസം പത്താം തീയതിയാണ് പ്രകാശ് ​ഗീതാഞ്ജലി എന്ന ബിൽഡർക്ക് ഊമക്കത്ത് വന്നത്. ബിജപി അനുഭാവിയായ പ്രകാശൻ ഒരു ബിൽഡറാണ്. കെട്ടിടങ്ങൾ നിർമ്മിച്ച് നൽകുകയും കെട്ടിട നിർമ്മാണ സാമ​ഗ്രികൾ വിൽക്കുകയും ചെയ്യുന്ന പ്രകാശൻ സ്ഥലത്തെ ഒരു പൊതുകാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന ആളുമാണ്. അതുകൊണ്ട് തന്നെ സ്ഥലത്ത് ഒരു ക്ഷേത്രം പണി ആരംഭിച്ചപ്പോൾ പ്രകാശനും നല്ല രീതിയിൽ സാമ്പത്തിക സഹായം നൽകിയിരുന്നു. തഴവ വളാലിൽ ജം​ഗ്ഷനിലെ ആൽത്തറ ​ഗണപതിക്ക് മറ്റൊരു സ്ഥലത്ത് ക്ഷേത്രം പണിഞ്ഞതാണ് ഒരു വിഭാ​ഗം ആളുകളെ പ്രകോപിപ്പിച്ചത്. റോഡ് വികസനത്തിന് നിലവിലെ ക്ഷേത്രം തടസമാകുന്നു എന്ന തിരിച്ചറിവിലാണ് അതിന് തൊട്ടടുത്ത് തന്നെ നാല് സെന്റ് വസ്തു ഭക്തജനങ്ങൾ വാങ്ങിയത്.

നാല് വർഷം മുമ്പ് സ്ഥലം വാങ്ങിയെങ്കിലും സാമ്പത്തിക പരാധീനതകളെ തുടർന്ന് ക്ഷേത്ര നിർമ്മാണം നീണ്ടുപോയി. പിന്നീട് അടുത്ത സമയത്താണ് വിവിധ മതവിഭാ​ഗത്തിൽ പെട്ട ഭക്തരുടെ സംഭാവനകൾ സ്വരുക്കൂട്ടി ക്ഷേത്രം പണി ആരംഭിച്ചത്. ഇതിന് പ്രകാശന്റെ നല്ല സഹായവും ഉണ്ടായിരുന്നു ഇതേ തുടർന്നാണ് പ്രകാശന് ഭീഷണിക്കത്ത് വന്നത്.

ഞങ്ങളുടെ ഒരു താത്ക്കാലിക നിശബ്ദത കൊണ്ടാണ് നീയൊക്കെ ഇവിടെ കഴിയുന്നത് എന്ന് കത്തിൽ പറയുന്നു. “കരുനാ​ഗപ്പള്ളി ജമാ അത്തിൽ ഏറ്റവും കൂടുതൽ കുടുംബമുള്ള ഒരു ജമാഅത്താണ് വട്ടപ്പറമ്പ്. വട്ടപ്പറമ്പ് ജുമാ മസ്ജിദിന്റെ ചുറ്റളവിൽ ഏറ്റവും കുറഞ്ഞത് ഒന്നര കിലോമീറ്റർ ഞങ്ങൾക്ക് മാത്രം കഴിയാനുള്ളതാണ്. അതിൽ ഒരു തടസം നീ കൂടിയാണ്. നീ മാത്രമല്ല, ബാക്കിയുള്ളവർക്കും മുന്നറിയിപ്പ് കൊടുക്കുന്നുണ്ട് ” എന്നും കത്തിലുണ്ട്.

പ്രകാശ് ഗീതാഞ്ജലിക്ക് വന്ന കത്തിന്റെ പൂർണരൂപം.

“പ്രകാശ് ​ഗീതാഞ്ജലിക്ക്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഞങ്ങൾ മുസ്ലീം വിഭാ​ഗത്തിന്റെ ജോലിയും നിങ്ങൾ ചെയ്യുന്നുണ്ട്. അതിൽ ലാഭം കിട്ടുന്നുണ്ട്. ആ ലാഭം ഞങ്ങളുടെ ലക്ഷ്യങ്ങൾ തകർക്കാൻ വേണ്ടി ഉപയോ​ഗിക്കാനല്ല. അമ്പലം പണിയാനും കാര്യാലയം പണിയാനും പിരിവ് കൊടുക്കാനുമല്ല. ഞങ്ങളുടെ ഒരു താത്ക്കാലിക നിശബ്ദത കൊണ്ടാണ് നീയൊക്കെ ഇവിടെ കഴിയുന്നത്. കരുനാ​ഗപ്പള്ളി ജമാ അത്തിൽ ഏറ്റവും കൂടുതൽ കുടുംബമുള്ള ഒരു ജമാഅത്താണ് വട്ടപ്പറമ്പ്. “

“വട്ടപ്പറമ്പ് ജുമാ മസ്ജിദിന്റെ ചുറ്റളവിൽ ഏറ്റവും കുറഞ്ഞത് ഒന്നര കിലോമീറ്റർ ഞങ്ങൾക്ക് മാത്രം കഴിയാനുള്ളതാണ്. അതിൽ ഒരു തടസം നീ കൂടിയാണ്. നീ മാത്രമല്ല, ബാക്കിയുള്ളവർക്കും മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്. “

വളയാലിൽ മുക്കിൽ അമ്പലം പണിത് നീ മാർക്ക് ഒരുമിച്ച് നിൽക്കാം എന്ന് വിചാരിക്കേണ്ട. പൊലീസിനെക്കാൾ വലിയ രഹസ്യാന്വേഷണം ഞങ്ങൾക്കുണ്ട്. നീയൊക്കെ കരുനാ​ഗപ്പള്ളിയിൽ ആർ എസ് എസിന്റെ കാര്യാലയം പണിയാൻ പോന്നു. നീ എത്ര കൊടുക്കും. നീ കൊടുക്കുന്നത് നീ കൊടുത്ത് കഴിയുമ്പോൾ ഞങ്ങൾ പറയാം. നീ അമ്പലത്തിന് തവണയായി കൊടുക്കുന്നുണ്ടല്ലോ. ഇതെല്ലാം ഞങ്ങളുടെ മുന്നേറ്റത്തെ തടയാനാണെന്നറിയാം.

“ഒരു പത്തു വർഷത്തിനകം അമ്പലം ഒഴികെ നിന്റെ വളയാലിൽ മുക്ക് ഞങ്ങളുടെ കയ്യിലാകും. പുതിയകാവ് തൊട്ട് ചക്കുവള്ളി വരെ ഞങ്ങളുടെ അധീനതയിൽ ആക്കാനുള്ള ലക്ഷ്യത്തിന് നീ തടസ്സമാകരുത്….

നിന്നെ കൂടാതെ സാമ്പത്തിക സഹായം നൽകുന്നവർ വേറെയുമുണ്ട്. ശ്രീജിത്ത് സരസ്വതി വിലാസം (കോവിലകം) ദിനമണി ദിനമണി നിവാസ് ഇവൻ ഇപ്പോഴും നിശബ്ദമായി പ്രവർത്തിക്കുന്നുണ്ട്. അവന്റെ വിചാരം ഞങ്ങൾ അറിയുന്നില്ലെന്നാണ്. ഞങ്ങളുടെ ലക്ഷ്യത്തിനും വ്യാപാരത്തിനും തടസ്സം നിന്നാൽ…..

ഒന്നു നോക്കി ശ്രീജിത്ത് ഞങ്ങളുടെ തൊഴിലിൽ കൈവെക്കാൻ. പക്ഷേ അവന് പൊള്ളി. പോണാൽ തെക്കതിൽ കൃഷ്ണകുമാർ (അപ്പിച്ചത്ത് ഉണ്ണി) അവൻ നേർച്ച ആടാണ്. ഞങ്ങൾ ഇവിടെ ഒരുത്തനെ എടുത്താൽ അത് അവനായിരിക്കും. നിനക്കൊക്കെ അമ്പലവും കാര്യാലയവും പണിത് ഇവിടെ അരക്കിട്ടുറപ്പിക്കാം എന്ന് വിചാരിക്കേണ്ട. അതിനൊക്കെ സാമ്പത്തിക സഹായവും മറ്റും നൽകുന്ന നിന്നെപോലുള്ളവരെ ഇവിടെ വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചാൽ…. ഒരു വാഹനാപകടം.

നിന്റെയൊക്കെ നാല് വശവും ഞങ്ങളാണ്. നീ മാര് അ‍ഞ്ചാറ്പേര് ഞങ്ങൾക്ക് ഒരു തടസമാണ്. നിന്റെയൊക്കെ വളർന്നുവരുന്ന തലമുറ ഇവിടെ കിടന്ന് കുറച്ചു പാടുപെടും. നിന്റെ കടയുടെ മുകളിലാണ് എല്ലാ മീറ്റിം​ഗും നടക്കുന്നത്. നിന്റെയൊക്കെ സാമ്പത്തിക ബലത്തിലാണ് അമ്പലം പണിയുന്നത്.

കൂടുതൽ നീട്ടുന്നില്ല. ഊമക്കത്തല്ല. നിസ്സാരമായി കാണണ്ട. നീമാരെല്ലാം കരുതിയിരുന്നോ. നീയിത് നീയിത് നിന്റെ കാര്യാലയത്തിൽ കൊണ്ടു കൊടുക്ക്.”