Home National ഉത്തരാഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടി; ഗതാഗത മന്ത്രിയും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഉത്തരാഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടി; ഗതാഗത മന്ത്രിയും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നു

0

ഡെറാഡൂണ്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡില്‍ ബിജെപിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. മുതിര്‍ന്ന നേതാവും ഗതാഗത മന്ത്രിയുമായ യശ്പാല്‍ ആര്യയും അദ്ദേഹത്തിന്റെ മകനും എംഎല്‍എയുമായ സഞ്ജീവ് ആര്യയും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത്, രണ്‍ദീപ് സുര്‍ജേവാല, കെ സി വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും പാര്‍ട്ടി പ്രവേശനം. ഇരുവരും പിന്നീട് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു.

ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടഞ്ഞു നില്‍ക്കുകയായിരുന്നു യശ്പാല്‍. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഇടപെട്ട് യശ്പാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കോണ്‍ഗ്രസ് വിട്ട് 2017 ലാണ് യശ്പാല്‍ ആര്യയും സഞ്ജീവും ബിജെപിയില്‍ ചേരുന്നത്. ഇതിന് പിന്നാലെ ബിജെപി യശ്പാലിന് ക്യാബിനറ്റ് മന്ത്രിസ്ഥാനവും നല്‍കുകയായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കിടെയാണ് ബിജെപിക്ക് തിരിച്ചടിയായി മന്ത്രി യശ്പാല്‍ ആര്യയും മകനും പാര്‍ട്ടി വിടുന്നത്. ഉത്തരാഖണ്ഡ് നിയമസഭയുടെ സ്പീക്കറായും യശ്പാല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്ത വര്‍ഷമാണ് ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here