കൊറോണ ചികിത്സക്ക് ഹോമിയോപ്പതി വിഭാഗത്തിനും അനുമതി; നിർണായക ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ഇനി എല്ലാ ഹോമിയോ ആശുപത്രികളിലും കൊറോണ ചികിത്സ ലഭ്യമാവും. കൊറോണ ചികിത്സക്ക് ഹോമിയോപ്പതി വിഭാഗത്തിനും അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. കോടതി നിര്‍ദേശാനുസരണമാണ് ആയൂഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള ചികിത്സക്ക് സംസ്ഥാന ആയുഷ് വകുപ്പ് ഉത്തരവിറക്കിയത്.

ഇതിലൂടെ സംസ്ഥാനത്തുള്ള 1070 ഹോമിയോ ഡിസ്പെന്‍സറികളിലും കിടത്തിച്ചികിത്സയുള്ള 34 ഹോമിയോ ആശുപത്രികളിലും കൊറോണ ചികിത്സ ലഭിക്കും. എന്നാല്‍  കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് ഹോമിയോ പതിയെ കുറിച്ച്‌ ചില അഭ്യൂഹങ്ങല്‍ പാടെ പരന്നിരുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയം കൊറോണ ഹോമിയോ ചികിത്സക്ക് നേരത്തേ തന്നെ അനുമതി നല്‍കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നില്ല. ഇത് ജനങ്ങളെ സംശയത്തിന്റെ നിഴലിലാക്കി.

ഹോമിയോ ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും ഭാഗത്തുനിന്ന് നിരന്തരം ആവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ ഹോമിയോപ്പതിക്ക് അനുമതി നല്‍കിയിരുന്നില്ല. പ്രതിരോധ മരുന്ന് നല്‍കാന്‍ മാത്രമായിരുന്നു നിലവില്‍ ഹോമിയോ വിഭാഗത്തിന് അനുമതിയുണ്ടായിരുന്നത്. രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായതോടെ മാര്‍ച്ച്‌ ആറിനാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ‘ആഴ്സെനിക ആല്‍ബം’ വിതരണം ചെയ്യാന്‍ ആയുഷ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്.

സര്‍ക്കാരിന്റെ ഈ ഉത്തരവ് വന്നതോടെ പ്രതിരോധ മരുന്ന് നല്‍കുക എന്ന പരിമിത ഉത്തരവാദിത്തത്തില്‍നിന്ന് രോഗബാധിതരെ ചികിത്സിക്കുക എന്നുള്ള വിപുല ദൗത്യമാണ് ഹോമിയോപ്പതി വിഭാഗത്തിന് ലഭിക്കുക. തുടക്കം മുതലേ കൊറോണ ഭേദമാക്കാന്‍ ഫലപ്രദമായ മരുന്ന് ഹോമിയോപ്പതിയിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അവഗണിക്കപ്പെടുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.