പിടിച്ചെടുത്ത ഹാൻസ് പ്രതികൾക്ക് തന്നെ മറിച്ചു വിറ്റു; പൊലീസുകാർക്ക് ജാമ്യമില്ല

മലപ്പുറം: പിടിച്ചെടുത്ത ഹാന്‍സ് പ്രതികള്‍ക്ക് തന്നെ മറിച്ചു വിറ്റ കേസില്‍ അറസ്റ്റിലായ കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ കോടതി തള്ളി. മലപ്പുറം മജിസ്ട്രേറ്റ് ആന്‍മേരി കുര്യാക്കോസാണ് ജാമ്യാപേക്ഷ തള്ളിയത്.

ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന വാദത്തിൻ്റെ അടിസ്ഥാനത്തിലാണിത്.കോടതി നശിപ്പിക്കാന്‍ ഉത്തരവിട്ട ലഹരി വസ്തുക്കള്‍ മറിച്ചു വിറ്റതിന് കഴിഞ്ഞ ആഴ്ചയാണ് കോട്ടക്കല്‍ സ്റ്റേഷനിലെ എ.എസ്.ഐ രചീന്ദ്രന്‍ (53), സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സജി അലക്സാണ്ടര്‍ (49) എന്നിവര്‍ അറസ്റ്റിലായത്.

റിമാന്‍ഡിലായ ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. കോട്ടക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ ഏപ്രില്‍ 21ന് പിടികൂടിയ ഹാന്‍സ് പാക്കറ്റുകളാണ് പ്രതികള്‍ മറിച്ചു വിറ്റത്.