കരുവന്നൂർ ബാങ്ക്; കാണാതായ മുൻ സി പി എം പ്രവർത്തകൻ വീട്ടിൽ തിരിച്ചെത്തി, യാത്ര പോയതെന്ന് വിശദീകരണം

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സമരം നടത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം മുതൽ കാണാതായ മുന്‍ സി പി എം പ്രവര്‍ത്തകന്‍ സുജേഷ് കണ്ണാട്ട് വീട്ടില്‍ തിരിച്ചെത്തി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വീട്ടിലെത്തിയത്. ഇയാള്‍ക്ക് ഭീഷണിയുണ്ടായിരുന്നു. ഒരാവശ്യത്തിനായി കണ്ണൂര്‍ വരെ പോയതാണെന്നാണ് സുജേഷ് പറയുന്നത്.

ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഒറ്റയാന്‍ സമരം നടത്തിയ മുന്‍ സിപിഎം നേതാവിനെ കാണാനില്ലെന്ന് ഇന്നലെയോടെയാണ് പരാതി ഉയർന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. കേസെടുത്തതിനാല്‍ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കും. താൻ യാത്ര പോയതാണ് എന്നായിരുന്നു സുജേഷിന്റെ വിശദീകരണം.

താൻ സുരക്ഷിതനാണെന്നും വീട്ടിൽ തിരിച്ചെത്തിയെന്നും പറഞ്ഞ് ഫേയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ശനിയാഴ്ച രാത്രി മുതലാണ് സുജേഷിനെ കാണാതായത്. ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇന്നലെ ഉച്ചതിരിഞ്ഞാണ് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ ഭീഷണി ഉണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നു.

മാടായിക്കോണം ബ്രാഞ്ച് അംഗമാണ് സുജീഷ്. പരസ്യമായി പാര്‍ട്ടിക്കാരെ തിരുത്താന്‍ ശ്രമിച്ചത് ഭീഷണിക്ക് കാരണമായിരുന്നു. കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ ഒറ്റയാന്‍ സമരവും നടത്തിയിരുന്നു. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട രേഖള്‍ ഇയാളുടെ കൈയില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒറ്റയാന്‍ സമരം നടത്തിയതിന് പിന്നാലെ പാര്‍ട്ടി അയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.