Home National ജീവനുവേണ്ടി 33 മണിക്കൂറോളം നീണ്ട പോരാട്ടം; മുംബൈയിൽ ടെംപോ ട്രാവലറില്‍ ക്രൂര പീഡനത്തിനും ആക്രമണത്തിനും ഇരയായ യുവതി മരിച്ചു

ജീവനുവേണ്ടി 33 മണിക്കൂറോളം നീണ്ട പോരാട്ടം; മുംബൈയിൽ ടെംപോ ട്രാവലറില്‍ ക്രൂര പീഡനത്തിനും ആക്രമണത്തിനും ഇരയായ യുവതി മരിച്ചു

0

മുംബൈ: മുംബൈയിലെ സാകി നാകയില്‍ ടെംപോ ട്രാവലറില്‍ ക്രൂരമായ ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായ യുവതി ചികിത്സയിലിരിക്കേ മരണമടഞ്ഞു.33 മണിക്കൂറോളം ജീവനുവേണ്ടി നടത്തിയ പോരാട്ടം ബാക്കിയാക്കിയാണ് 30 കാരി മരണമടഞ്ഞത്. ബലാത്സംഗത്തിനു ശേഷം യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി ക്രൂരമായ ആക്രമണമാണ് പ്രതി നടത്തിയത്.

ആരോഗ്യനില അതീവ ഗുരുതരമായതിനാൽ യുവതി വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് യുവതിയെ സാകി നാകയിലെ ഖൈറാണി റോഡില്‍ അബോധാവസ്ഥയില്‍ യുവതിയെ കണ്ടെത്തിയത്. റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ടെംപോയിലാണ് പീഡനം നടന്നതെന്ന് പോലീസ് കണ്ടെത്തി.

മോഹിത് ചൗഹാൻ എന്നയാളാണ് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം സ്വകാര്യഭാഗങ്ങളിൽ പലതവണ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കിയിരുന്നു. ആക്രമണത്തിനുശേഷം ഒരു ടെമ്പോ വാനിൽ യുവതിയെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. ഏതാനും മിനിറ്റുകൾക്ക് ശേഷം ഒരു വഴിയാത്രക്കാരനാണ് ചോരയിൽ കുളിച്ച് അബോധാവാസ്ഥയിൽ കിടക്കുന്ന യുവതിയെ ആദ്യം കണ്ടത്.

വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. രക്തത്തില്‍ കുളിച്ച്‌ കിടന്ന യുവതിയെ പോലീസ് ഉടന്‍ തന്നെ രാജവാഡിയിലെ ആശുപത്രിയില്‍ എത്തിച്ചു. വാഹനത്തിനുള്ളിലും രക്തക്കറ കണ്ടെത്തിയിരുന്നു. പ്രതിയായ മോഹന്‍ ചൗഹാന്‍ (45) മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇയാൾ യുവതിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇത് കേസിൽ നിർണായകമാണെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here