കോഴിക്കോട് : നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്കു കൂടി നിപ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.സമ്പർക്ക പട്ടികയിൽ 158 പേരാണുള്ളത്. അതില്‍ ഇരുപതു പേരാണ് പ്രാഥമിക സമ്പർക്കത്തില്‍ ഉള്ളത്.
കോഴിക്കോട് പന്ത്രണ്ട് വയസുകാരനാണ് നിപ രോഗം ബാധിച്ച് ഇന്ന് മരിച്ചത്. പൂനെയിലെ വൈറോളജി ലാബില്‍ നടത്തിയ മൂന്ന് പരിശോധനകളിലും കുട്ടിക്ക് നിപ സ്ഥിരീകരിച്ചിരുന്നു.
നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിൻ്റെ നേതൃത്വത്തിൽ രാവിലെ ഗസ്‌റ് ഹൗസില്‍ യോഗം ചേര്‍ന്ന ശേഷം കളക്ടറേറ്റില്‍ വിവിധ വിഭാഗങ്ങളുടെ അവലോകന യോഗവും നടന്നു. കഴിഞ്ഞ തവണ നിപ സാഹചര്യങ്ങളെ കൈകാര്യം ചെയ്തതിനേക്കാള്‍ ഗൗരവമായി സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.