കണ്ണൂര്‍: പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രമുഖ മലയാളം വ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി. കണ്ണൂര്‍ സ്വദേശികളായ എബിന്, ലിബിന് എന്നിവരെയാണ് കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷം ഉണ്ടാക്കിയെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സമൂഹ മാധ്യമങ്ങളിലെ പ്രതിഷേധങ്ങള്‍ക്കിടെ കോടതിയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കള്ള കേസില്‍ കുടക്കിയെന്ന് വ്ലോഗര്‍മര്‍ കോടതിയില്‍ വ്യക്തമാക്കി. ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ “നെപ്പോളിയൻ’ എന്ന് പേരിട്ടിരിക്കുന്ന വാഹനം രൂപകല്പനയില് മാറ്റം വരുത്തി തുടങ്ങിയ ഒന്‍പതു കുറ്റങ്ങള്‍ ചുമത്തി കണ്ണൂർ ആർടിഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു.
ഇക്കാര്യത്തിലെ തുടർ നടപടികൾക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. “നെപ്പോളിയൻ’ കസ്റ്റഡിയിലെടുത്ത കാര്യം സമൂഹമാധ്യമങ്ങളിലൂടെ ഇ ബുൾ ജെറ്റ് സഹോദര
ങ്ങൾ പങ്കുവച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാര്‍ കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലേക്ക് എത്തി. ഒടുവിൽ വ്ലോഗർമാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമാവുകയും തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എ ത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.