Home State അപൂർവ്വരോഗം ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സയ്‌ക്ക് പിരിച്ച 15 കോടി എന്ത് ചെയ്തെന്ന് ഹൈക്കോടതി

അപൂർവ്വരോഗം ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സയ്‌ക്ക് പിരിച്ച 15 കോടി എന്ത് ചെയ്തെന്ന് ഹൈക്കോടതി

0

കൊച്ചി : സ്‌പൈനൽ മസ്‌കുലാർ അട്രോസിറ്റി(എസ്എംഎ) എന്ന അപൂർവ്വരോഗം ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സയ്‌ക്ക് വേണ്ടി പിരിച്ച 15 കോടി രൂപ എന്ത് ചെയ്തുവെന്ന് ഹൈക്കോടതി. ഈ തുക ഉപയോഗിച്ച് മറ്റു കുട്ടികൾക്ക് ചികിത്സ നടത്താൻ സാധിക്കില്ലേയെന്നും കോടതി ചോദിച്ചു.

ഇത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദ്ദേശം നൽകി. അപൂർവ്വ രോഗങ്ങളുടെ ചികിത്സയ്‌ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ.

കോഴിക്കോട് സ്വദേശിയായ ആറ് മാസം പ്രായമുള്ള ഇമ്രാൻ മുഹമ്മദ് എന്ന കുഞ്ഞ് എസ്എംഎ രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ജനിച്ചത് മുതൽ വെന്‍റിലേറ്ററിലായിരുന്ന കുഞ്ഞിന്റെ ചികിത്സയ്‌ക്ക് വേണ്ടി കോടികൾ സമാഹരിച്ചിരുന്നു. ഇത് മറ്റ് കുട്ടികളുടെ ചികിത്സയ്‌ക്കായി ഉപയോഗിക്കാൻ സാധിക്കില്ലേ എന്നും കോടതി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here