Home State അപൂർണ നിഘണ്ടുവിൽ അതീവ പ്രാവീണ്യം; സംസ്കൃത നിഘണ്ടുവിന് പണം കൈപ്പറ്റിയിട്ടും ഡോ. പൂർണിമ മോഹൻ പദ്ധതി തുടക്കത്തിലേ ഉപേക്ഷിച്ചു; രേഖകൾ പുറത്ത്

അപൂർണ നിഘണ്ടുവിൽ അതീവ പ്രാവീണ്യം; സംസ്കൃത നിഘണ്ടുവിന് പണം കൈപ്പറ്റിയിട്ടും ഡോ. പൂർണിമ മോഹൻ പദ്ധതി തുടക്കത്തിലേ ഉപേക്ഷിച്ചു; രേഖകൾ പുറത്ത്

0

തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ മലയാള മഹാനിഘണ്ടുവിന്റെ മേധാവിയായി നിയമിക്കപ്പെട്ട ഡോ.പൂർണിമാ മോഹൻ മുമ്പ് ഏറ്റെടുത്ത യുജിസിയുടെ സംസ്കൃത നിഘണ്ടു പദ്ധതി തുടക്കത്തിലേ ഉപേക്ഷിച്ചതിന് തെളിവ് പുറത്ത്. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ മോഹന്റെ ഭാര്യയായ ഡോ. പൂർണിമ മോഹനെ കേരള സർവ്വകലാശാലയിൽ മലയാള മഹാനിഘണ്ടുവിന്റെ മേധാവിയായി നിയമിച്ചതിനെതിരേ ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ വിവാദം. നിഘണ്ടു നിർമ്മാണത്തിന് ഇവർക്ക് കേന്ദ്രസർക്കാർ തുക അനുവദിച്ചതിന്റെ രേഖകളും പുറത്തായി.

സംസ്കൃതഭാഷാ നിഘണ്ടു തയ്യാറാക്കാൻ യുജിസി 2012 ലാണ് ഡോ. പൂർണിമ മോഹനെ ചുമതലപ്പെടുത്തിയത്. യുജിസിയുടെ സംസ്കൃത നിഘണ്ടു പ്രോജക്ടിന് ഇവർ ഫണ്ടും കൈപ്പറ്റി. എന്നാൽ നാളിതുവരെ നിഘണ്ടുവിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടത്താതെ പദ്ധതി ഉപേക്ഷിച്ചതായാണ് ആക്ഷേപം.

ഏറ്റെടുത്ത ദൗത്യം ഇവർക്ക് നന്നായി കൊണ്ടുപോകാനായില്ലെ ന്നതിൻ്റെ തെളിവായി സംസ്കൃതനിഘണ്ടു പദ്ധതി ഉപേക്ഷിച്ചത് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ ബഹുഭാഷാ പ്രതിഭയായതുകൊണ്ടാണ് ഡോ. പൂർണിമ മോഹനെ സർവകലാശാല ഓർഡിനൻസിലെ വ്യവസ്ഥകൾ ലംഘിച്ച് ലക്സിക്കൺ എഡിറ്ററായിനിയമിച്ചതെന്നാണ് കേരള സർവകലാശാലയുടെ വിശദീകരണം. മുമ്പ് ഏറ്റെടുത്ത ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച പശ്ചാതലമുള്ള ഇവരെ പ്രാവീണ്യമില്ലാത്ത പുതിയ ദൗത്യത്തിൽ നിയമിച്ചതും പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

2012 ഫെബ്രുവരിയിൽ, ദ്രാവിഡ ഭാഷയുടേയും ഇൻഡോ യൂറോപ്യൻ ഭാഷകളുടെയും മൾട്ടികൾച്ചറൽ നിഘണ്ടു തയ്യാറാക്കാൻ ഡോ.പൂർണിമ മോഹനെ യുജിസി ചുമതലപെടുത്തിയിരുന്നു. ഇതിനായി ഏഴു ലക്ഷത്തി എൺപതിനായിരം രൂപ യുജിസി അനുവദിച്ചു. ഫെബ്രുവരി 2012 ലെ യുജിസി ഉത്തരവ് പ്രകാരം ഡിസംബർ മാസത്തിൽ ഈ തുക കേന്ദ്ര സർക്കാർ സർവകലാശാലക്ക് കൈമാറിയിരുന്നു.

അഞ്ച് വർഷം പിന്നിട്ടിട്ടും നിർദ്ദിഷ്ട പ്രൊജക്റ്റ് ആരംഭിക്കാത്തതുകൊണ്ട് അനുവദിച്ച തുക മടക്കി നൽകാൻ സംസ്കൃത സർവകലാശാലാധികൃതർ പൂർണിമ മോഹന് നി ർദ്ദേശം നൽകിയിരുന്നു.രണ്ട് വർഷമാണ് നിഘണ്ടു നിർമ്മാണത്തിന് യുജിസി അനുവദിച്ചിരുന്നത്. ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് പ്രോജക്ട് ഡയറക്ടറായ പൂർണിമ മോഹൻ വരുത്തിയതെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തിന് വഴങ്ങി സർവകലാശാല ഓർഡിനൻസിലെ യോഗ്യതകളിൽ മാറ്റം വരുത്തി, നിഘണ്ടു നിർമ്മാണത്തിൽ അറിവില്ലാത്ത ഡോ. പൂർണിമ മോഹനെ മലയാള മഹാനിഘണ്ടു മേധാവിയായി നിയമിച്ചതെന്നാണ് ആക്ഷേപം. കേരള സർവകലാശാലയുടെ ഈ നിയമന നടപടി റദ്ദാക്കാൻ വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകണ മെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ, സെക്രട്ടറി എം ഷാജർ ഖാൻ എന്നിവർ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here