Home Local News വിവാഹ സമ്മാനം കുറഞ്ഞു പോയതിൻ്റെ പേരിൽ നാലര മാസം ഗർഭിണിയായ യുവതിക്കും പിതാവിനും ക്രൂര മർദ്ദനം

വിവാഹ സമ്മാനം കുറഞ്ഞു പോയതിൻ്റെ പേരിൽ നാലര മാസം ഗർഭിണിയായ യുവതിക്കും പിതാവിനും ക്രൂര മർദ്ദനം

0

കൊച്ചി: നാലര മാസം ഗർഭിണിയായ യുവതിക്കും പിതാവിനും വിവാഹ സമ്മാനം കുറഞ്ഞു പോയതിൻ്റെ പേരിൽ ക്രൂര മർദ്ദനം. ആലുവ, തുരുത്ത്, എട്ടങ്ങൽ വീട്ടിൽ നെഹ്ലത്തിനും പിതാവ് സലീമിനുമാണ് മർദ്ദനമേറ്റത്. ഇരുവരും ഗുരുതര പരുക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

പിതാവ് സലീമിൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. യുവതിയുടെ ഭർത്താവും ഭർതൃമാതാവും സുഹൃത്തുക്കളും ചേർന്ന് കമ്പി വടിക്ക് തലക്കും മുഖത്തും അടിക്കുകയായിരുന്നു.മന്നം തോട്ടത്തിൽ പറമ്പിൽ വീട്ടിൽ ജൗഹർ, മാതാവ് സുബൈദ എന്നിവർക്കെതിരെയാണ് വനിതാ സെല്ലിൽ പരാതി നൽകിയത്.

വസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട് സലീമിനെ ജൗഹർ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് സ്ത്രീധനത്തെ ചൊല്ലി തർക്കമായി. കൂടുതൽ തുക നൽകാനില്ലെന്ന് ഓട്ടോ ഡ്രൈവറായ സലീം മരുമകനോട് പറഞ്ഞു. ഇതോടെ ജൗഹറും കൂട്ടരും സലീമിനേയും നെഹ്ലത്തിനേയും മർദ്ധിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here