Home National മദ്യശാലകൾ തുറന്നതിന് പിന്നാലെ പൊതുസ്ഥലത്ത് മദ്യപാനം; ചോദ്യം ചെയ്ത യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നു

മദ്യശാലകൾ തുറന്നതിന് പിന്നാലെ പൊതുസ്ഥലത്ത് മദ്യപാനം; ചോദ്യം ചെയ്ത യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നു

0

ചെന്നൈ : മദ്യശാലകൾ തുറന്നതിന് പിന്നാലെ പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത
യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നു. കുത്തേറ്റ് മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ശുചീന്ദ്രം പറക്ക ചർച്ച് തെരുവ് സ്വദേശി അയ്യപ്പൻ (24) ആണ് മരിച്ചത്. അയ്യപ്പന്റെ സുഹൃത്ത് എം എം കെ നഗർ സ്വദേശി സന്തോഷ് കുത്തേറ്റ് ചികിത്സയിലാണ്.

പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. അയ്യപ്പനും സന്തോഷും ബൈക്കിൽ വരുന്നതിനിടെ നാലംഗ സംഘം റോഡരികിലിരുന്ന് മദ്യപിക്കുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. ഇത് ഇരുവരും ചോദ്യം ചെയ്തു. തുടർന്ന് വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിനിടെ സംഘത്തിലൊരാൾ കത്തിയെടുത്ത് സന്തോഷിനെയും അയ്യപ്പനെയും കുത്തുകയും ചെയ്തു.

കുത്തേറ്റ് ഇരുവരും വീണതോടെ സംഘം ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അയ്യപ്പന്റെ ജീവൻ രക്ഷിക്കാനായില്ല. സന്തോഷ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാൻ രണ്ട് സ്‌പെഷ്യൽ ടീമുകൾ രൂപീകരിച്ചതായും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here