Home State ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ് ; രവി പൂജാരിയെ ജൂൺ 22 വരെ റിമാൻഡിൽ വിട്ടു

ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ് ; രവി പൂജാരിയെ ജൂൺ 22 വരെ റിമാൻഡിൽ വിട്ടു

0

കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ ജൂൺ 22 വരെ റിമാൻഡിൽ വിട്ടു. കേസിൽ കൂടുതൽ പേർ പിടിയിലാവാനുണ്ടെന്ന് അന്വേഷണസംഘം കോടതിയിൽ അറിയിച്ചു. ചോദ്യം ചെയ്യലുമായി രവി പൂജാരി പൂർണമായും സഹകരിച്ചെന്നും അന്വേഷണസംഘം അറിയിച്ചു.

പൂജാരിയെ എടിഎസ് സംഘം രാത്രി ബംഗളൂരുവിേേലക്ക് കൊണ്ടുപോകും. അതേസമയം, കേസുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.കടവന്ത്രയിലെ ബ്യൂട്ടി പാർലറിന് നേരെ വെടിവെപ്പ് നടത്തുന്നതിന് മുൻപ് മൂന്ന് വട്ടം രവി പൂജാരി തന്നെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് നടി ലീന മരിയ പോൾ നേരത്തേ വെളിപ്പെടുത്തിയത്.

25 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ടുള്ള ഈ ഫോൺ സംഭാഷണം രവി പൂജാരിയുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനും നടിയുടെ സാമ്പത്തിക ശ്രോതസുകളുടെ വിവരം അധോലോക കുറ്റവാളി രവി പൂജാരിയ്ക്ക് എങ്ങനെ ലഭിച്ചു എന്നതിൽ വ്യക്തത വരുത്തുന്നതിനുമായാണ് എടിഎസ് വീണ്ടും ലീനയുടെ മൊഴിയെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here