Home Local News റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയെ ഓഫീസിലെത്തിച്ച ഭർത്താവിനെ സിഐ മർദിച്ചതായി പരാതി

റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയെ ഓഫീസിലെത്തിച്ച ഭർത്താവിനെ സിഐ മർദിച്ചതായി പരാതി

0

പരപ്പനങ്ങാടി: അവധി ദിവസം താലൂക്ക് ഓഫീസിൽ പ്രത്യേക ഡ്യൂട്ടിക്ക് പോകാൻ വനിതാ ജീവനക്കാരിയെ സഹായിച്ച ഭർത്താവിനെ പോലീസ് മർദിച്ചതായി പരാതി. തിരൂരങ്ങാടി താലൂക്ക് ഓഫീസിൽ ഞായറാഴ്ച ജോലിക്ക് എത്തിയ ടൈപ്പിസ്റ്റ് ലേഖയുടെ ഭർത്താവ് പ്രമോദിനെ പരപ്പനങ്ങാടി സി ഐ ഹണി കെ ദാസ് മർദിച്ചു എന്നും മൊബൈൽ ഫോൺ പിടിച്ചു വാങ്ങി എന്നുമാണ് പരാതി.

ലേഖയെ ഡ്യൂട്ടിക്കായി വാഹനത്തിൽ കയറ്റി വിട്ട ശേഷം മടങ്ങുമ്പോൾ ആണ് പ്രമോദിനെ പോലീസ് മർദിച്ചത് എന്ന് പരാതിയിൽ പറയുന്നു. ഇക്കാര്യം അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സി ഐ കയർത്ത് സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നും ലേഖ തഹസിലാദർക്ക് നൽകിയ പരാതിയിൽ പറയുന്നു.

പ്രമോദിന്റെ മൊബൈൽ പിടിച്ചെടുത്ത ശേഷം ലാത്തി കൊണ്ട് അടിച്ചുവെന്നാണ് പരാതി. തഹസിൽദാരുടെ പരാതി ജില്ലാ കലക്റ്റർ ജില്ലാ പോലീസ് മേധാവി ക്ക് കൈമാറി. മർദ്ദനമേറ്റ പ്രമോദ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ ജോയിന്റ് കൗൺസിലും കലക്ടർക്ക് പരാതി നൽകി. എന്നാല് പ്രമോദിനെ മർദിച്ചിട്ടില്ല എന്നും കണ്ടയിൻമെന്റ് സോണിൽ നിൽക്കുന്നത് ചോദ്യം ചെയ്യുകയാണ് ചെയ്തത് എന്ന് പരപ്പനങ്ങാടി സി ഐ ഹണി കെ. ദാസ് പറഞ്ഞു. നിയമം ലംഘിച്ച്‌ പുറത്തിറങ്ങിയതിന് പ്രമോദിനെതിരെ കേസെടുത്തിട്ടുണ്ട് എന്നും സിഐ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here