കൊറോണ പ്രതിസന്ധി കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ജഡ്‌ജി ഡി വൈ ചന്ദ്രചൂഡിന് കൊറോണ

ന്യൂഡെൽഹി: സുപ്രീംകോടതിയിലെ മുതിർന്ന ന്യായാധിപരിലൊരാളായ ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഓഫീസിലെ ഒരു ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള‌ള അദ്ദേഹം വേഗം സുഖം പ്രാപിക്കുന്നതായും എന്നാൽ അദ്ദേഹം അടങ്ങിയ കോടതി ബെഞ്ച് വരും ദിവസങ്ങളിൽ കേസ് പരിഗണിക്കില്ലെന്നുമാണ് ലഭ്യമായ വിവരം.

കൊറോണ പ്രതിസന്ധിയെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത് ജസ്‌റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലാണ്. നാളെയായിരുന്നു ഇനി കേസ് പരിഗണിക്കേണ്ടത്. ഇതുൾപ്പടെ കേസുകൾ മ‌റ്റൊരു ദിവസത്തേക്ക് മാ‌റ്റിവച്ചു.

കഴിഞ്ഞ ഏപ്രിൽ മാസത്തിലും സുപ്രീംകോടതിയിൽ നാല് ന്യായാധിപർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരിൽ ഒരാൾക്ക് ആശുപത്രിവാസവും വേണ്ടിവന്നിരുന്നു.