കൊച്ചി: കേരളത്തിലെ വിശ്വകർമ്മ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച മുൻ കമ്മിഷണറും സാമ്പത്തികശാസ്ത്രജ്ഞനുമായ ഡോ.പി.എൻ. ശങ്കരൻ (72) ബംഗളൂരുവിൽ കൊറോണ ബാധിച്ച് മരിച്ചു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് നടത്തും.
2012 ൽ കമ്മിഷനായി നിയമിതനായ അദ്ദേഹം പിണറായി വിജൻ സർക്കാരിന്റെ കാലത്ത് 2018 ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കോട്ടയം കിടങ്ങൂർ കൊങ്ങാണ്ടൂർ പടിഞ്ഞാറെതോട്ടത്തിൽ പരേതരായ ശങ്കരൻ നാണുവിന്റെയും ഭവാനിയമ്മയുടെയും മകനാണ്. ഭാര്യ: ജയശ്രീ ശങ്കർ. മക്കൾ: ഹരിശങ്കർ, ദീപുശങ്കർ. ശങ്കരൻ ദീർഘനാളായി ബംഗളൂരുവിലായിരുന്നു താമസം.
കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം ഫിലോസഫിയിൽ ഡോക്ടറേറ്റും നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഇക്കണോമിക്‌സ് വകുപ്പ് മേധാവിയായാണ് വിരമിച്ചത്. ബംഗളൂരുവിലെ സ്‌റ്റേം ആൻഡ് മൈൻഡ്‌സിൽ പ്രൊഫസറും സീനിയർ അഡൈ്വസർ, സെന്റ് ജോസഫ്‌സ് കോളേജ് ഒഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ചെയർ പ്രൊഫസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.