സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങി മുസ്ലീം ലീഗ്

മലപ്പുറം: സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങി മുസ്ലീം ലീഗ്. ലീഗിന് തെരഞ്ഞെടുപ്പ് ഫലം നൽകിയത് സമാനതകൾ ഇല്ലാത്ത തിരിച്ചടി. കഴിഞ്ഞ തവണ 24 ൽ 18 സീറ്റ് നേടിയ ലീഗിന് ഇത്തവണ ജനം നൽകിയത് 27 ൽ 15 മാത്രം.

യുഡിഎഫിൻ്റെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് ആഞ്ഞടിച്ച ഇടത് കൊടുങ്കാറ്റിൽ ലീഗിനും അടി പതറി. ജയിച്ച 15 സീറ്റുകളിൽ 11 ഉം മലപ്പുറത്ത് നിന്ന്. താനൂർ തിരിച്ച് പിടിക്കാൻ കഴിഞ്ഞില്ല എന്നത് അവിടെയും നിരാശ നൽകി.

സിറ്റിംഗ് സീറ്റുകൾ ആയ കുറ്റ്യാടി, കളമശ്ശേരി, കോഴിക്കോട് സൗത്ത്, അഴീക്കോട് എന്നിവ നഷ്ടമായി. പുതുതായി ലഭിച്ച ഒരു സീറ്റിൽ പോലും ജയിക്കാനും ആയില്ല. അവ അടക്കം 12 സീറ്റുകളിൽ തോൽവി അറിഞ്ഞു. കൂത്തുപറമ്പ്, പേരാമ്പ്ര, തിരുവമ്പാടി, കുന്നമംഗലം, കോങ്ങാട്, ഗുരുവായൂർ, പുനലൂർ എന്നിവിടങ്ങളിൽ ലീഗ് തോറ്റു. പലയിടത്തും ലീഗ് കണക്ക് കൂട്ടിയതിലും വലിയ തോൽവി ആണ് സംഭവിച്ചത്. യുഡിഎഫിന് തിരിച്ചടി ഉണ്ടാകുമ്പോൾ അത് ലീഗിനെയും ബാധിക്കും എന്ന് ഉറപ്പാണ്. ഇപ്പോൾ കൂടുതൽ പറയുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് നോക്കട്ടെ എന്നിട്ട് വിലയിരുത്താം “- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിജയശതമാനം 75 ൽ നിന്നും 55.55 ലേക്ക് കുറഞ്ഞു. കൂടുതൽ സീറ്റുകളിൽ മത്സരിക്കുമ്പോൾ കൂടുതൽ തോൽവി ഉണ്ടാകും എന്നായിരുന്നു കെ പി എ മജീദിൻ്റെ പ്രതികരണം.

പക്ഷേ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വം ഇടത് തരംഗത്തിലും യുഡിഎഫ് മുന്നണിയുടെ കൂട്ടുത്തരവാദിത്വത്തിലും വച്ച് കൈ കഴുകാൻ ലീഗ് നേതൃത്വത്തിന് കഴിയില്ല. പി കെ കുഞ്ഞാലിക്കുട്ടി യുടെ എംപി സ്ഥാനം രാജി വെച്ചുള്ള തിരിച്ച് വരവും സ്ഥാനാർഥി നിർണയത്തിലെ അപാകതകളും എല്ലാം വരും ദിവസങ്ങളിൽ ലീഗിനുള്ളിൽ കലാപ കൊടി ഉയർത്തും എന്ന് തീർച്ചയാണ്.

ലീഗ് മത്സരിച്ച മലപ്പുറത്തെ 12 മണ്ഡലങ്ങളിലെ ഫലം ഇങ്ങനെ

കൊണ്ടോട്ടി

ടി.വി. ഇബ്രാഹിം (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്)- 80,597

ഭൂരിപക്ഷം: 17,713,

സുലൈമാന്‍ ഹാജി (എല്‍ഡിഎഫ് )-62,884

ഷീബ ഉണ്ണികൃഷ്ണന്‍ (എന്‍ഡിഎ)-10,723

ഏറനാട്

പി.കെ. ബഷീര്‍ (യു.ഡി.എഫ്)-78,076- ഭൂരിപക്ഷം: 22,546.

കെ.ടി. അബ്ദുറഹ്‌മാൻ (എല്‍.ഡി.എഫ്.)-55,530

അഡ്വ. സി. ദിനേശ് (എന്‍.ഡി.എ)- 6,683

മഞ്ചേരി

അഡ്വ. യു.എ. ലത്തീഫ് (യു.ഡി.എഫ്)-78,836 ഭൂരിപക്ഷം- 14,573

നാസര്‍ ഡിബോണ (എല്‍.ഡി.എഫ്)-64,263 പി.ആര്‍ രശ്മി നാഥ് (എന്‍.ഡി.എ)-11,350

പെരിന്തല്‍മണ്ണ

നജീബ് കാന്തപുരം (യു.ഡി.എഫ്)- 76,530, ഭൂരിപക്ഷം- 38

മുഹമ്മദ് മുസ്തഫ. കെ.പി (എല്‍.ഡി.എഫ്)-76492

സുചിത്ര (എന്‍.ഡി.എ)-8021

മങ്കട

മഞ്ഞളാംകുഴി അലി (യു.ഡി.എഫ്)-83,231 ഭൂരിപക്ഷം-6,246

അഡ്വ. ടി.കെ. റഷീദലി (എല്‍.ഡി.എഫ്)-76,985

സജേഷ് എളയില്‍ (എന്‍.ഡി.എ)-6,641

മലപ്പുറം

പി. ഉബൈദുള്ള (യു.ഡി.എഫ്)-93,166, ഭൂരിപക്ഷം:35,208

പാലോളി അബ്ദുറഹ്‌മാന്‍ (എല്‍.ഡി.എഫ്)-57,958

അരീക്കാട് സേതുമാധവന്‍ (എന്‍.ഡി.എ)- 5,883

വേങ്ങര

പി.കെ. കുഞ്ഞാലിക്കുട്ടി (യു.ഡി.എഫ്)-70,193, ഭൂരിപക്ഷം: 30,522

പി. ജിജി (എല്‍.ഡി.എഫ് ) -39,671

പ്രേമന്‍ മാസ്റ്റര്‍ (എന്‍.ഡി.എ)-5,938

വള്ളിക്കുന്ന്

അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ (യു.ഡി.എഫ്)- 71,823, ഭൂരിപക്ഷം: 14,116

പ്രൊഫ. എ.പി. അബ്ദുള്‍ വഹാബ് (എല്‍.ഡി.എഫ്)- 57, 707

പീതാംബരന്‍ പാലാട്ട് ( എന്‍.ഡി.എ)- 19, 853

തിരൂരങ്ങാടി

കെ.പി.എ മജീദ് (യു.ഡി.എഫ്)-73,499, ഭൂരിപക്ഷം: 9,578

നിയാസ് പുളിക്കലകത്ത് (എല്‍.ഡി.എഫ്)-63,921

കള്ളിയത്ത് സത്താര്‍ ഹാജി (എന്‍.ഡി.എ)-8,314

താനൂര്‍

വി. അബ്ദുറഹിമാന്‍ (എല്‍.ഡി.എഫ്)-70,704, ഭൂരിപക്ഷം-985

പി.കെ. ഫിറോസ് (യു.ഡി.എഫ്)-69,719

കെ. നാരായണന്‍ മാസ്റ്റര്‍ (എന്‍.ഡി.എ)-10,590

തിരൂര്‍

കുറുക്കോളി മൊയ്തീന്‍ (യു.ഡി.എഫ്)-82,314, ഭൂരിപക്ഷം- 7,214

അഡ്വ. ഗഫൂര്‍ പി. ലില്ലീസ് (എല്‍.ഡി.എഫ്)- 75,100

ഡോ. അബ്ദുള്‍ സലാം. എം (എന്‍.ഡി.എ)-9,097

കോട്ടക്കൽ

പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ (യു.ഡി.എഫ്)-81,700, ഭൂരിപക്ഷം: 16,588

എന്‍.എ മുഹമ്മദ്കുട്ടി (എല്‍.ഡി.എഫ്)-65,112

പി.പി ഗണേഷന്‍ (എന്‍.ഡി.എ)- 10,796