ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാളെ മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ വൈകിട്ട് മുതല്‍ ചൊവ്വാഴ്ച രാവിലെ ഏഴുമണിവരെയാണ് ലോക്ഡൗണെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോർട്ട് ചെയ്തു. ഇതു വരെഅഞ്ച് ബിജെപി എം എൽ എ മാരടക്കം കൊറോണ ബാധിച്ച് മരിച്ചതോടെയാണ് രോഗവ്യാപനത്തിൻ്റെ പ്രത്യാഘാതങ്ങൾ സർക്കാരിൻ്റെ കണ്ണ് തുറപ്പിച്ചത്.
യു.പിയില്‍ ബുധനാഴ്ച 266 പേര്‍ക്ക് കൊറോണ മൂലം ജീവന്‍ നഷ്ടമായിരുന്നു. 29,824 കൊറോണ കേസുകളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 11,82,848 ആയി. മരണസംഖ്യ 11,943ഉം. 3,00,041 പേരാണ് കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. ഇതോടെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം.
രാത്രി കര്‍ഫ്യൂവിന് പുറമെയായിരുന്നു വാരാന്ത്യ ലോക്ഡൗണ്‍. അലഹബാദ് ഹൈകോടതിയുടെ നിര്‍ദേശം ചോദ്യം ചെയ്ത് യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു ഇത്. അലഹബാദ്, ലഖ്നോ, വാരാണസി, കാണ്‍പുര്‍, ഗൊരഖ്പുര്‍ തുടങ്ങിയ നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതിനെതിരെ യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ, യു.പിയിൽ സർക്കാർ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തിയതിനു പിന്നാലെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മെയ് 20 വരെ നീട്ടി. ഇതിന് പുറമേ എല്ലാ സ്‌കൂളുകളും മെയ് പതിനഞ്ച് വരെ അടച്ചു. രാത്രി കർഫ്യൂവിന് പുറമെയായിരുന്നു വാരാന്ത്യ ലോക്ഡൗൺ. പുതിയ അറിയിപ്പ് പ്രകാരം അവശ്യ വാഹനങ്ങൾ മാത്രമേ നിരത്തിലിറക്കാൻ പാടുള്ളു.