ന്യൂഡെൽഹി: കൊറോണ വ്യാപനത്തെ തുടർന്ന് ഡെൽഹിയിൽ പ്രഖ്യാപിച്ച ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. കൊറോണ രോഗികളുടെ എണ്ണം കുറയാത്തതും ആശുപത്രികളിൽ രോഗികൾ നിറഞ്ഞ സാഹചര്യത്തിലുമാണ് തീരുമാനം.പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചത്തെ 28000 ത്തിൽ നിന്നും 24000 ത്തിലേക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ആശുപത്രികളുടെ അവസ്ഥയിൽ മാറ്റമൊന്നുമില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.
‘ കൊറോണ വൈറസ് ഇപ്പോഴും നഗരത്തിൽ നാശം വിതയ്ക്കുന്നു. ലോക്ഡൗൺ നീട്ടണമെന്നാണ് പൊതുജനാഭിപ്രായം. അതിനാൽ ലോക്ഡൗൺ ഒരാഴ്ചത്തേക്ക് നീട്ടുന്നു,’ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരി വാൾ പറഞ്ഞു. 36 മുതൽ 37 ശതമാനം വരെയാണ് കൊറോണ പോസിറ്റിവിറ്റി നിരക്ക്. ഇത് മുമ്പുണ്ടായിരുന്നില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.
ചില സസ്ഥലങ്ങളിൽ ഓക്‌സിജൻ എത്തിക്കുന്നതിൽ നമ്മൾ പരാജയപെട്ടു. ചില സ്ഥലങ്ങളിൽ വിജയിച്ചു. അടുത്ത ദിവസങ്ങൾക്കുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിലാവുമെന്നും അദ്ദേഹം പറയുന്നു. കേന്ദ്രം ഡെൽഹിക്കുള്ള ഓക്‌സിജൻ ക്വാട്ട 480 മെട്രിക് ടണിൽ നിന്നും 490 ലേക്ക് ഉയർത്തിയിട്ടുണ്ട്. എങ്കിലും ഇത് ലഭിക്കുന്നതിൽ തടസ്സമുണ്ട്. 700 മെട്രിക് ടൺ ആണ് ആവശ്യം. നമ്മുടെ അടുത്ത് എത്തുന്നത് 330 മുതൽ 335 മെട്രിക് ടൺ ഓക്‌സിജനാണെന്നും കെജ്‌രിവാൾ വ്യക്തമാക്കുന്നു.