കൊറോണ വ്യാപനം സങ്കീർണമായി; ഡെൽഹിയിൽ ഒരാഴ്ചത്തെ കർഫ്യൂ പ്രഖ്യാപിച്ചു

ന്യൂഡെൽഹി: കൊറോണ വ്യാപനം കണക്കിലെടുത്ത് ഡെൽഹിയിൽ ഇന്ന് രാത്രി മുതൽ ഒരാഴ്ചത്തേക്ക് കർഫ്യൂ പ്രഖ്യപിച്ചു. അടുത്ത തിങ്കളാഴ്ച വരെയാണ് കർഫ്യൂ. കൊറോണ ബാധിതരുടെ എണ്ണം പ്രതിദിനം കുതിച്ചുയരുന്നതിനു പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു.

ലഫ്റ്റനൻറ് ഗവർണറുമായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമുണ്ടായത്. സംസ്ഥാനത്ത് ഞായറാഴ്ച 25,462 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ൽ എത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സംസ്ഥാനം കർശന നിയന്ത്രണങ്ങളിലേക്ക് കടന്നത്.

അവശ്യ സർവീസുകളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കുമെന്നാണ് വിവരം. സർക്കാർ ഓഫീസുകൾ വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. കൂടുതൽ നിയന്ത്രണങ്ങളും ശക്തമായ നടപടികളും ഉണ്ടാകുമെന്നാണ് സൂചന.

കൊറോണ വ്യാപന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി പത്ത് മുതൽ പുലർച്ചെ നാല് വരെയാണ് നിയന്ത്രണം. ഞായറാഴ്ച മുഴുവൻ സമയ കർഫ്യൂവാണ്. ആവശ്യ സർവീസുകൾക്ക് മാത്രമേ ഈ സമയത്ത് ഇളവുള്ളൂ. വ്യവസായശാലകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്.

കേരളത്തിൽ നിന്ന് ഉൾപ്പടെയുള്ള ഇതരസംസ്ഥാന ബസുകൾ രാത്രി തമിഴ്നാട്ടിലേക്ക് അനുവദിക്കില്ല. ഹോട്ടലുകളിൽ അമ്പത് ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാനാകൂ. ഓൺലൈൻ ഭക്ഷണവിതരണ ആപ്പുകളിലെ ജീവനക്കാർക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങളിലും ബീച്ചുകളിലും സന്ദർശകർക്ക് വിലക്കുണ്ട്.